ആലപ്പുഴ: കായംകുളത്തെ നഗ്നവീഡിയോ വിവാദത്തിൽ സിപിഎമ്മിൽ അച്ചടക്ക നടപടി. വീഡിയോ കോളിൽ നഗ്ന ദൃശ്യം കണ്ട പുതുപ്പള്ളിയിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. വിഡിയോ കോളിൽ ഉൾപ്പെട്ട വനിതയ്‌ക്കും സസ്പെൻഷനുണ്ട്. ഇന്നലെ രാത്രിയിൽ ചേർന്ന പുതുപ്പള്ളി ലോക്കൽ കമ്മിറ്റിയുടേതാണ് തീരുമാനം.
കായംകുളത്തെ സിപിഎമ്മിന്റെ സമൂഹമാദ്ധ്യമ ഗ്രൂപ്പുകളിൽ ചിത്രം പ്രചരിക്കുന്നുണ്ട്. ആരോപണ വിധേയനായ ഈ ലോക്കൽ കമ്മിറ്റി അംഗം തന്നെയാണ് പാർട്ടിയുടെ പോഷക സംഘടനയായ ബാലസംഘത്തിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തിൽ നടത്തുന്ന വേനൽതുമ്പി കലാജാഥയുടെ കണൺവീനർ കൂടിയാണ് വിവാദത്തിൽ ഉൾപ്പെട്ട ലോക്കൽ കമ്മിറ്റിയംഗം ബിനു ജി ധരൻ.
കഴിഞ്ഞ വ്യാഴാഴ്ച ഭാര്യയുടെ ഗാർഹിക പീഡന പരാതിയിൽ ആലപ്പുഴ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ബിപിൻ സി ബാബുവിനെയാണ് പാർട്ടിയിൽ നിന്നും ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തത്. മർദ്ദനം, പരസ്ത്രീ ബന്ധം, ആഭിചാരക്രിയ എന്നിവയായിരുന്നു ഭാര്യയുടെ പരാതി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിർദ്ദേശ പ്രകാരം സിപിഎം കായംകുളം ഏരിയ സെക്രട്ടറി കമ്മറ്റി യോഗം ചേർന്നാണ് ബിപിനെതിരെ നടപടിയെടുത്തത്.
Comments