കേരള സ്റ്റോറി ഒരു സമൂഹത്തിനുമെതിരല്ല; ഭീകരതയ്‌ക്കെതിരെയാണ് ചിത്രം സംസാരിക്കുന്നത്; ഐഎസിന്റെ സ്ലീപ്പർ സെല്ലുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ചിത്രം വിവരിക്കുന്നു; സെൻസർ ബോർഡ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേരള സ്റ്റോറി ഒരു സമൂഹത്തിനുമെതിരല്ല; ഭീകരതയ്‌ക്കെതിരെയാണ് ചിത്രം സംസാരിക്കുന്നത്; ഐഎസിന്റെ സ്ലീപ്പർ സെല്ലുകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ചിത്രം വിവരിക്കുന്നു; സെൻസർ ബോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2023, 03:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദ കേരള സ്റ്റോറി എന്ന ചിത്രം ഒരു സമുദായത്തിനും എതിരല്ലെന്നും ഭീകരതയ്‌ക്കെതിരെയാണ് ചിത്രം സംസാരിക്കുന്നതെന്നും സെൻസർ ബോർഡ്. എങ്ങനെയാണ് ഐഎസ് എന്ന ഭീകര സംഘടനയുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നതെന്നും ആഗോള തലത്തിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കുന്നതെന്നുമാണ് കേരള സ്‌റ്റോറിയിൽ വിവരിക്കുന്നതെന്ന് കേന്ദ്ര സെൻസർ ബോർഡ് വ്യക്തമാക്കി.

യുവ തലമുറയെ എപ്രകാരമാണ് ഭീകരതയിലേക്ക് ആകർഷിക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്ന സിനിമ, ഓദ്യോഗിക ജീവിതത്തിൽ ഉയരങ്ങളിൽ എത്താൻ ആഗ്രഹിച്ച മൂന്ന് പെൺകുട്ടികളെ ചുറ്റിപ്പറ്റിയുള്ളതാണ്. അവരെ തെറ്റായ വഴിയിൽ എത്തിച്ച് ഭീകര പ്രവർത്തനങ്ങളിലേക്ക് എത്തിക്കുന്നതാണ് ഇതിൽ വിവരിക്കുന്നത്- ഹൈക്കോടതി നിർദ്ദേശ പ്രകാരം സെൻസർ ബോർഡിനുവേണ്ടി റീജണൽ ഓഫീസർ മഹേഷ് വൈ. പട്ടേൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

കൃത്യവും സമഗ്രവുമായ പരിശോധനകൾക്ക് ശേഷമാണ് വിദഗ്ധർ ഉൾപ്പെടെ സെൻസർ ബോർഡ് സിനിമയ്‌ക്ക് അനുമതി നൽകിയത്. ഇത് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ കഴമ്പില്ല, അതിൽ പൊതുതാത്പര്യവുമില്ല. പബ്ലിസിറ്റി മാത്രം ലക്ഷ്യമിട്ടുള്ള ഹർജി തള്ളണം, സെൻസർ ബോർഡ് കോടതിയോട് അഭ്യർത്ഥിച്ചു. ചില യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള കഥയാണ് സിനിമ. അത്തരം സംഭവങ്ങളെ നാടകീയവൽക്കരിച്ചിരിക്കുകയാണ് ചിത്രത്തിൽ. കലാകാരന്റെ ആവിഷ്‌കാര, അഭിപ്രായ സ്വാതന്ത്യം തടയുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സിനിമ കേരളത്തെ മോശമായി ചിത്രീകരിക്കുന്നില്ല, സുരക്ഷ തകർക്കുന്നതുമല്ല.ഒരു സമുദായത്തെയും മോശമായി ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്.

3,200 പെൺകുട്ടികളെ മതംമാറ്റി ഭീകരതയിലേക്ക് ആകർഷിച്ചുവെന്ന് ടീസറിൽ പറയുന്നത് സംബന്ധിച്ച് സിനിമയിൽ നേരിട്ട് പരാമർശിക്കുന്നില്ല. നിരപരാധികളായ സ്ത്രീകളെ എങ്ങനെയാണ് ഭീകരതയിലേക്ക് ആകർഷിക്കുന്നതെന്നും മതം മാറ്റുന്നതെന്നും ഇസ്ലാമിക രാജ്യങ്ങളിൽ ഭീകരപ്രവർത്തനങ്ങൾക്ക് അയയ്‌ക്കുന്നതെന്നും ഭീകരഗ്രൂപ്പുകളിൽ ചേർക്കുന്നതെന്നും യുദ്ധോപകരണങ്ങളാക്കി മാറ്റുന്നതെന്നുമാണ് വിവരിക്കുന്നത്- സത്യവാങ്മൂലത്തിൽ പറയുന്നു. ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ എസ് മനുവാണ് സെൻസർ ബോർഡിന്റെ സത്യവാങ്മൂലം കോടതിയിൽ സമർപ്പിച്ചത്.

Tags: censor boardkerala story
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies