കുമരകം ബോട്ടപകടത്തെ കുറിച്ച് അന്വേഷിച്ച് താൻ നൽകിയ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അവഗണിക്കപ്പെട്ടുവെന്ന് ജസ്റ്റിസ് കെ നാരായണക്കുറുപ്പ്. ജലയാത്രകളിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ സേഫ്റ്റി കമ്മീഷണറെ നിയോഗിക്കണമെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു. പരിധിയിലുമധികം ആളുകളെ കയറ്റിയുള്ള യാത്രകളും അപകടത്തിന് വഴിവയ്‌ക്കുകയാണെന്നും ജസ്റ്റിസ് നാരായണ കിറുപ്പ് ജനം ടി വിയോട് പറഞ്ഞു. ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷൻ റിപ്പോർട്ട് നിർദ്ദേശങ്ങളൊന്നും നടപ്പായിട്ടില്ല.
2002 ജൂലൈ 27 നാണ് കുമരകം അപകടം ഉണ്ടായത്. കുമരകം – മുഹമ്മ ബോട്ട് സര്‍വീസ് രണ്ട് ഗ്രാമങ്ങളിലെ ജനജീവിതത്തിന് അത്യന്താപേക്ഷിതമായിരുന്നു. മുഹമ്മയില്‍ നിന്നും യാത്രക്കാര്‍ മത്സ്യ വില്പനക്കും, കൂലിപണികള്‍ക്കും മറ്റുമായി കുമാരകത്തെത്തുവാന്‍ ആശ്രയിച്ചിരുന്നത് ബോട്ട് സര്‍വീസസ്കളെ ആയിരുന്നു. എന്നാൽ യാത്രക്കാര്‍ തിങ്ങി നിറഞ്ഞുള്ള സര്‍വിസുകള്‍ ആയിരുന്നു മിക്കവാറും. യാത്രക്കാരെ ആശ്രയിച്ചു ധാരാളം വ്യാപാര സ്ഥാപനങ്ങളും കുമരകത്തും മുഹമ്മയിലുമായി ജെട്ടികളില്‍ ഉണ്ടായിരുന്നു. 3 ബോട്ടുകള്‍ ആയിരുന്നു സര്‍വിസുകള്‍ നടത്തിയിരുന്നത്.
2002 ജൂലൈ 27, അന്നൊരു ശനിയാഴ്ച ദിവസമായിരുന്നു. ആലപ്പുഴ ജില്ലയിലെ മുഹമ്മയിൽ നിന്ന് രാവിലെ 5.45-ന് കുമരകത്തേക്കു പോയ സംസ്ഥാന ജലഗതാഗത വകുപ്പിന്റെ എ 53 നമ്പർ ബോട്ടിൽ പതിവിലും കൂടുതലാളുകൾ അന്ന് യാത്രയ്‌ക്കായി കയറിയിട്ടുണ്ടായിരുന്നു. മുഹമ്മ, കായിപ്പുറം, പുത്തനങ്ങാടി പ്രദേശങ്ങളിലെ ഉദ്യോഗാർഥികളും രക്ഷിതാക്കളുമായിരുന്നു ബോട്ടിലുണ്ടായിരുന്നവരിൽ ഏറെയും. ഒപ്പംതന്നെ സ്ഥിരംയാത്രക്കാരായ കൂലിപ്പണിക്കാരും മത്സ്യവിൽപ്പനക്കാരും മറ്റും ബോട്ടിലുണ്ടായിരുന്നു. രാവിലെ ആറരയ്‌ക്ക് കുമരകം ജെട്ടിയിലെത്തേണ്ട ബോട്ട് കുമരകത്ത് എത്തിയില്ല. ഒരു കിലോമീറ്ററിനപ്പുറം വേമ്പനാട്ട് കായലിൽ ആ ബോട്ട് മുങ്ങുകയായിരുന്നു. അന്നത്തെ ആ അപകടത്തിൽ 29 പേരാണ് മരിച്ചത്. മരണമടഞ്ഞവരിൽ 15 സ്ത്രീകളും 9 മാസം പ്രായമുള്ള ഒരു ശിശുവും ഉൾപ്പെട്ടിരുന്നു. എണ്ണത്തിൽ കൂടുതൽ ആളെ കയറ്റിയ ബോട്ട് കായലിലെ മണൽത്തിട്ടയിൽ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കരുതപ്പെടുന്നു.
അതേസമയം ഇന്ന് താനൂരിൽ ബോട്ട് മറിഞ്ഞ സംഭവത്തിൽ 22 പേരാണ് മരിച്ചത്. താനൂരിൽ അറ്റ്‌ലാൻറിക് എന്ന വിനോദ സഞ്ചാര ബോട്ടാണ് മുങ്ങിയത്. ദുരന്തത്തിൽ 22 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ ഏറെയും കുട്ടികളാണ്. 15 കുട്ടികളും അഞ്ച് സ്ത്രീകളും രണ്ട് പുരുഷൻമാരും ആണ് മരിച്ചത്. നിലവിൽ ആരെയും കാണാതായതായി അറിവില്ല. അതേസമയം സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന സംഘം അന്വേഷണത്തിന് ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
22 പേരുടെ മരണത്തിനിടയാക്കിയ താനൂരിലെ ബോട്ട് അപകടം നടന്ന സ്ഥലത്ത് ഇന്നും നാളെയും തിരച്ചിൽ തുടരും. നടപടി ക്രമം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി മാത്രം ആണ് തിരച്ചിൽ തുടരാൻ തീരുമാനിച്ചത്. അപകട സ്ഥലത്ത് എൻഡിആർഎഫ് വീണ്ടും ഇറങ്ങും. ബോട്ട് അപകടം നടന്നതിന് പിന്നാലെ ദുരന്തമുഖത്ത് എൻഡിആർഎഫ്, ഫയർഫോഴ്സ് അതിരാവിലെ തന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. രക്ഷാപ്രവർത്തനം ദ്രുതഗതിയിലാക്കാൻ നാവികസേനയും രംഗത്തെത്തിയിരുന്നു.
തിരച്ചിലിനായി നാവിക സേനയുടെ ചേതക് ഹെലികോപ്റ്റർ താനൂരിലെത്തിയിരുന്നു. മുങ്ങൽ വിദഗ്ധരായ മൂന്നംഗ സംഘമാണ് സ്ഥലത്തെത്തിയത്. എൻഡിആർഎഫുമായി ചർച്ച നടത്തിയതിന് ശേഷം നാവികസേനയുടെ വിദഗ്ധ സംഘം തിരച്ചിൽ ആരംഭിച്ചു. 21 അംഗ എൻഡിആർഎഫ് സംഘവും ഫയർഫോഴ്സുമാണ് തിരച്ചിൽ നടത്തിയത്.
Comments