കൊല്‍ക്കത്ത: ദി കേരളാ സ്റ്റോറി പ്രദര്‍ശനം തടഞ്ഞതിനെ തുടർന്ന് നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയിലേക്ക്. പശ്ചിമ ബംഗാളില്‍ പ്രദര്‍ശനം വിലക്കിയ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നടപടിക്കെതിരെയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. തമിഴ്നാട്ടില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് സംരക്ഷണം നല്‍കണമെന്നും നിര്‍മ്മാതാക്കള്‍ അപേക്ഷയില്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
കേരളത്തിൽ നിന്ന് കാണാതായ സ്ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതുമാണ് കേരള സ്റ്റോറിയുടെ ഇതിവൃത്തം. നിഷ്കളങ്കരായ പെൺകുട്ടികളെ എങ്ങനെ ഭീകരവാദത്തിന്റെ ഉപകരണങ്ങളാക്കി മാറ്റുന്നുവെന്ന് ചിത്രീകരിക്കുന്ന സിനിമയാണ് കേരള സ്റ്റോറി. ലൗ ജിഹാദിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന സിനിമയെ ഇരും കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. അതിന് ഉദാഹരണമാണ് ഹൗസ്ഫുൾ പ്രദർശനങ്ങൾ.
തിങ്കളാഴ്ച പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചിത്രം സംസ്ഥാനത്ത് പ്രദേശിപ്പിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചിരുന്നു. അതേസമയം ഉത്തര്‍പ്രദേശ് ചിത്രത്തെ ടാക്സ് ഫ്രീ ആക്കിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. അണിയറ പ്രവർത്തകർക്ക് ഭീഷണിക്കത്ത് വന്നതിന് പിന്നാലെ ദി കേരളാ സ്റ്റോറി അണിയറ പ്രവർത്തകർക്ക് മുംബൈ പോലീസ് സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു. സംവിധായകൻ സുദീപ്തോ സെൻ, നിർമ്മാതാവ് വിപുൽ അമൃത്ലാൽ ഷാ എന്നിവരെ വധിക്കുമെന്നായിരുന്നു കത്തിലെ ഭീഷണി. സംഭവത്തിൽ മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Comments