ന്യൂഡൽഹി : മീഡിയം ടാക്റ്റിക്കൽ ട്രാൻസ്പോർട്ട എയർക്രാഫറ്റ് സി-295 ആദ്യ പരീക്ഷണ പറക്കൽ വിജയകരമായി സ്പെയിനിൽ പൂർത്തീകരിച്ചു. സ്പെയിനിൽ സാവല്ലെയിലാണ് ആദ്യ പരീക്ഷണം നടന്നത്. വ്യോമസേനയുടെ ആദ്യത്തെ സി-295 എയർക്രാഫറ്റ് വിമാനമാണിത്. സ്പെയിനിലെ എയർബസ് ഡിഫൻസ് ആൻഡ് സ്പയ്സാണ് വിമാനത്തിന്റെ നിർമ്മാതാക്കൾ.
ഇന്ത്യൻ വ്യോമസേനയ്ക്കുവേണ്ടി സി-295 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകൾ നിർമിക്കാൻ യൂറോപ്യൻ വിമാനനിർമാതാക്കളിലെ വമ്പൻ എയർബസും ടാറ്റയുടെ പ്രതിരോധനിർമാണ വിഭാഗമായ ടാറ്റാ അഡ്വാവൻസിഡ് സിസ്റ്റം (ടിഎഎസ്എൽ) ചേർന്നാണ് എയർക്രാഫറ്റുകൾ നിർമ്മിച്ചത്. രാജ്യത്തെ പ്രതിരോധ മേഖലയിൽ സ്വകാര്യ പങ്കാളിത്തം വർദ്ധപ്പിക്കുക എന്നതാണ് ലക്ഷ്യം. ആകെ 56 വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്. അതിൽ 16 എണ്ണം പൂർണമായി സ്പെയിനിൽ നിർമ്മിച്ച് ഇന്ത്യയിലെത്തിക്കും. ബാക്കി 40 എണ്ണം ഇന്ത്യയിൽ ടാറ്റ കൺസോർഷ്യമാണ്് നിർമ്മിക്കുക. 10 വർഷംകൊണ്ട് നിർമ്മാണം പൂർത്തിയാക്കും.
2021 സെപ്റ്റംബറിൽ വ്യോമസേനയുടെ പഴയ AVRO- 748 വിമാനങ്ങൾക്ക് പകരമായി 56 സി-295 വിമാനങ്ങൾ വാങ്ങുന്നതിനായി എയർബസ് ഡിഫൻസ് ആൻഡ് സ്പേയ്സുമായി ഇന്ത്യ 21,000 കോടി രൂപയുടെ കരാറിൽ ഒപ്പ് വച്ചിരുന്നു. ഇന്ത്യയിൽ സൈനിക വിമാനം നിർമ്മിക്കുന്ന ആദ്യ പദ്ധതിയാണിത്. ഇത്തരം എയർക്രാഫറ്റുകൾ 5 മുതൽ 10 ടൺ വരെ ഭാരം വഹിക്കാൻ കഴിയുന്നവയാണ്. ഭാരമേറിയ കാർഗോ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും വിമാനം അനുയോജ്യമാണ്.
Comments