ബെംഗളൂരു: നാളുകൾ നീണ്ട പ്രചരണങ്ങൾക്കൊടുവിൽ കർണാടകം ഇന്ന് ജനവിധിയെഴുതുകയാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേത്ര ദർശനം നടത്തി കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ. ശിക്കാരിപൂരിലെ ശ്രീ ഹുച്ചരായ സ്വാമി ക്ഷേത്രത്തിൽ കുടുംബ സമേതമാണ് ദർശനം നടത്തിയത്. മകൻ ബിവൈ വിജയേന്ദ്ര നിയമസഭാ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നുണ്ട്.
#WATCH | #KarnatakaElections | Former Karnataka CM and senior BJP leader BS Yediyurappa visits and offers prayers at Sri Huccharaya Swami Temple in Shikaripur, along with his family.
His son, BY Vijayendra is contesting from the Assembly constituency. pic.twitter.com/ncasRIzhNe
— ANI (@ANI) May 10, 2023
ഏറെ പ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ വിവിധ രാഷ്‌ട്രീയ പാർട്ടികൾ നോക്കി കാണുന്നത്. ബിജെപി അധികാരം നിലനിർത്തുമെന്ന സൂചനയാണ് സീയുടെ അഭിപ്രായ സർവേ വ്യക്തമാക്കുന്നത്. 224 അംഗസംഖ്യയുള്ള കർണാടക നിയമസഭയിൽ 113 എംഎൽഎമാരുടെ കക്ഷിയ്‌ക്കാണ് ഭരണം. ബിജെപി അധികാരം നിലനിർത്തുമെന്ന സൂചനയാണ് സീ അഭിപ്രായ സർവേ ഫലം പറയുന്നത്.
224 അംഗ നിയമസഭയിൽ 103 മുതൽ 118 വരെ സീറ്റുകൾ നിലനിർത്തി ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ വ്യക്തമാക്കുന്നു. 42 ശതമാനം വോട്ടുകൾ ബിജെപി നേടും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചരണങ്ങൾ ബിജെപിയ്‌ക്ക് മേൽക്കൈ ഉണ്ടാക്കിതായും സർവേയിൽ പറയുന്നു. 130-135 സീറ്റുകൾ ബിജെപി നേടുമെന്നാണ് യെദ്യൂരപ്പ പറയുന്നത്. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ വരുണ മണ്ഡലത്തിൽ നിന്ന് പരാജയപ്പെടുമെന്നും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്.















