കേരളം ദരിദ്രർക്കായാണ് നിലകൊള്ളുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കേരളാ സർക്കാർ ഇത്തരത്തിൽ ജനകീയ പ്രവർത്തനങ്ങൾ നടത്തുന്നതിൽ പ്രതിപക്ഷം വല്ലാതെ ബേജാറായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ വികസനം തടയുകയെന്ന ഏക അജൻഡയാണ് പ്രതിപക്ഷത്തിനുള്ളതെന്നും അസംബന്ധങ്ങളായ ആരോപണങ്ങൾ ഉന്നയിയിച്ച് സർക്കാരിന് പാരവയ്ക്കുകയാണ് പ്രതിപക്ഷം എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. സർക്കാർ നടത്തുന്ന വികസന പദ്ധതികളെ പ്രതിപക്ഷം എതിർക്കുന്നതിന് പിന്നിലും ഇതാണ് കാരണം. മാദ്ധ്യമങ്ങളും ഇതിന് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാം വാർഷികത്തിന്റെ ഭാഗമായി 16,500 കോടി രൂപയുടെ വികസനപദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ഭൂരഹിതരായ എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യവും ഉടൻ യാഥാർഥ്യമാകും. മനുഷ്യത്വമില്ലാത്ത വിധമാണ് ചില മാധ്യമങ്ങളുടെ വാർത്തകൾ. സർക്കാറിനെതിരായ ഈ ആക്ഷേപങ്ങൾ ജനം വിശ്വസിക്കില്ല. വസ്തുതകൾ മനസ്സിലാക്കി ജനങ്ങൾ ഇത് തിരസ്കരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Comments