എറണാകുളം: ഡോ. വന്ദനയെ കൊലപ്പെടുത്തിയ പ്രതി സന്ദീപിനെ പോലുള്ള അദ്ധ്യാപകർ വേറെ ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്‌കൂളുകളിലെ ലഹരി ഉപയോഗത്തെ കർശനമായി നിയന്ത്രിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു.
ഈ സൈസ് അദ്ധ്യാപകർ വേറെയുണ്ടോയെന്ന് അന്വേഷിക്കും. സന്ദീപിനെ പോലുള്ള അദ്ധ്യാപകനെ കുറിച്ച് മുതിർന്ന ഉദ്യോഗസ്ഥർക്ക് അറിവില്ലായിരുന്നു എന്നത് അത്ഭുതകരമാണ്. കൊച്ചിയിൽ അദ്ധ്യാപക സംഗമം പരിപാടിയിലാണ് മന്ത്രിയുടെ പരാമർശം.
എസ്എസ്എൽസി പരീക്ഷ മൂല്യനിർണയത്തിൽ 3006 അദ്ധ്യാപകർ വിട്ടുനിന്നു. രേഖകൾ നൽകാതെയാണ് അധ്യാപകർ വിട്ടുനിന്നത്. ഇവർക്ക് നോട്ടീസ് അയച്ചതായും മന്ത്രി പറഞ്ഞു. അദ്ധ്യാപകരുടെ മറുപടി ലഭിച്ച ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. അദ്ധ്യാപകർക്ക് അച്ചടക്കം സുപ്രധാനമാണെന്നും മന്ത്രി ഓർമിപ്പിച്ചു.
Comments