പാലക്കാട് : കപ്പൂർ സ്വദേശി പാകിസ്ഥാൻ ജയിലിൽ മരിച്ചു. കപ്പൂർ അബ്ദുൾ ഹമീദിന്റെ മകൻ സുൾഫിക്കർ ആണ് മരിച്ചത്. ഇയാളെ ഏറെ നാളായി കാണാനില്ലായിരുന്നു. പഞ്ചാബ് അതിർത്തിയായ അട്ടാറയിൽ വെച്ച് മൃതദേഹം കൈമാറും. മൃതദേഹം ഏറ്റുവാങ്ങി ബന്ധുക്കൾക്കു കൈമാറാനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിർദേശം നൽകി.
അതേസമയം മൃതദേഹം ഏറ്റുവാങ്ങാൻ താൽപര്യമില്ലെന്ന് ബന്ധുക്കൾ അറിയിച്ചതായി പോലീസ് പറയുന്നു. അതിർത്തി ലംഘിച്ചെത്തിയ ഇന്ത്യൻ മത്സ്യത്തൊഴിലാളി എന്ന നിലയിൽ പാകിസ്താൻ പട്ടാളം അറസ്റ്റ് ചെയ്തതിനെത്തുടർന്നാണ് സുൾഫിക്കർ കറാച്ചി ജയിലിൽ എത്തിയതെന്നാണ് സൂചന. ഇന്നലെ രാവിലെയാണ് മരണവിവരം കേരള പൊലീസിനു ലഭിക്കുന്നത്. വർഷങ്ങളായി ദുബായിലായിരുന്ന സുൾഫിക്കറിനെക്കുറിച്ച് എൻഐഎ അടക്കുള്ള ഏജൻസികൾ അന്വേഷണം നടത്തിയിരുന്നതായും വിവരമുണ്ട്.
Comments