തിരുവനന്തപുരം: വന്യമൃഗങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് ആവർത്തിച്ച് ജോസ് കെ മാണി. നിയമം പറഞ്ഞ് നടന്നാൽ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാതെ വരുമെന്നും ജോസ് കെ മാണി പറഞ്ഞു. വന്യമൃഗങ്ങളെ പിടിച്ച് എവിടെ കൊണ്ടുപോയി വിട്ടാലും അത് തിരിച്ച് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
വന്യമൃഗങ്ങൾ പുറത്തേക്ക് വന്നാൽ അവയെ വെടി വെച്ച് കൊല്ലണം. വനം വകുപ്പിന്റെ ലക്ഷ്യം വനവും മൃഗങ്ങളേയും സംരക്ഷിക്കുന്നതാണ് അതിനാൽ പോലീസ് ഇറങ്ങി ജനങ്ങൾക്ക് സംരക്ഷണം നൽകണം. വന്യജീവികളുടെ മരണങ്ങൾ ഉണ്ടായത് റവന്യൂ ഭൂമിയിലാണ്. കേന്ദ്ര നിയമങ്ങൾ ഭേദഗതി ചെയ്യാൻ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണനമെന്നും ജോസ് കെ മാണി കൂട്ടിച്ചേർത്തു.
അതേസമയം, വന്യ ജീവികളുടെ ആക്രമണം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ ഗുരുതര വീഴ്ച വരുത്തി സംസ്ഥാന സർക്കാർ. ആക്രമണത്തിൽ ഇരയായവർക്ക് നൽകാൻ ഉള്ളത് 14 കോടിയോളം രൂപയാണ്. ഇതോടെ നഷ്ടപരിഹാരത്തിനു അപേക്ഷ നൽകിയവർ അധികൃതരുടെ കനിവിനായി ഓഫിസുകൾ കയറി ഉറങ്ങുകയാണ്.
പ്രതിവർഷം 300 കോടി രൂപ നഷ്ട പരിഹാരം സംസ്ഥാന ബജറ്റിൽ മാത്രം വകയിരുത്തിയിരുന്നുണ്ട്. എന്നാൽ ഇപ്പോൾ അത് 200 കോടി രൂപ ആയി വെട്ടി ചുരുക്കിയതും പ്രതിസന്ധിയ്‌ക്ക്കാരണമാണ്.
Comments