വിധി സമ്മാനിച്ച കടുത്ത വേദനകളോട് വീൽ ചെയറിലിരുന്നുകൊണ്ട് പട പൊരുതി; സിവിൽ സർവീസ് സ്വപ്‌നം സാക്ഷാത്കരിച്ച് ഷെറിൻ ഷഹാന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിധി സമ്മാനിച്ച കടുത്ത വേദനകളോട് വീൽ ചെയറിലിരുന്നുകൊണ്ട് പട പൊരുതി; സിവിൽ സർവീസ് സ്വപ്‌നം സാക്ഷാത്കരിച്ച് ഷെറിൻ ഷഹാന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2023, 10:29 am IST
FacebookTwitterWhatsAppTelegram

കൽപ്പറ്റ: വീൽ ചെയറിലിരുന്നുകൊണ്ട് വിധിയെ തോൽപ്പിച്ച് സിവിൽ സർവീസ് മോഹം സാക്ഷാത്കരിച്ച് ഷെറിൻ ഷഹാന. ഈ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ 913-ാം റാങ്കിന്റെ തിളക്കത്തിലാണ് ഈ 28 കാരി. 6 വർഷം മുമ്പ് വിധി സമ്മാനിച്ച കടുത്ത വേദനകളോട് വീൽ ചെയറിലിരുന്നുകൊണ്ട് പട പൊരുതിയാണ് ഈ ഉന്നതവിജയം കരസ്ഥമാക്കിയത്.

വയനാട് കമ്പളക്കാട് കെൽട്രോൺ വളവിലെ തേനൂട്ടിക്കല്ലിങ്ങൽ പരേതനായ ടി.കെ. ഉസ്മാന്റെയും ആമിനയുടെയും ഇളയ മകളാണ് ഷെറിൻ ഷഹാന. 22-ാം വയസ്സിൽ വീടിന്റെ ടെറസിൽ ഉണക്കാനിട്ട വസ്ത്രം എടുക്കാൻ കയറുന്നതിനിടയിൽ കാൽ വഴുതിവീണാണ് ഷെറിൻ ഷഹാനയ്‌ക്ക് പരിക്ക് പറ്റിയത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഷെറിൻ 2 വർഷത്തോളം കിടപ്പിലായിരുന്നു. പിന്നീട് വീൽ ചെയറിലായി ജീവിതം.

വിധിയോട് വളരെ കഷ്ടപ്പെട്ട് പടപൊരുതിയ ഷെറിൻ നെറ്റും, ജെ.ആർ.എഫും നേടി. അതിന് ശേഷം സിവിൽ സർവീസ് നേടണം എന്നായി ഷെറിന്റെ ആഗ്രഹം. എട്ട് വർഷം മുമ്പുണ്ടായ ഉപ്പയുടെ മരണവും കുടുംബത്തിലെ ദാരിദ്ര്യവും ശാരീരിക ബുദ്ധിമുട്ടുകളും ഷെറിന്റെ മനോവീര്യം തളർത്തിയില്ല. ഷെറിന്റെ ഉമ്മയും കൂടപ്പിറപ്പുകളുമാണ് എല്ലാവിധ പിന്തുണയും നൽകുന്നത്. മലയാളത്തിലാണ് ഷഹാന പ്രിലിമിനറി പരീക്ഷ എഴുതിയത്.

അതേസമയം സിവിൽ സർവീസ് സ്വപ്‌നം പൂവണിയുമ്പോഴും വിധി വീണ്ടും ഷെറിനെ തകർക്കാൻ ശ്രമിച്ചു. കഴിഞ്ഞ ദിവസം ഷെറിൻ സഞ്ചരിച്ച കാർ കോഴിക്കോട് നിന്നുളള യാത്രക്കിടെ താമരശ്ശേരിയിൽ വച്ച് അപകടത്തിൽപ്പെട്ടു. ഉമ്മക്കും ഷെറിനും അപകടത്തിൽ പരിക്ക് പറ്റി. പെരിന്തൽമണ്ണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോഴാണ് സിവിൽ സർവീസ് പരീക്ഷയിലെ റാങ്ക് വിവരം ഷെറിനെ തേടിയെത്തിയത്.

Tags: civil service
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies