മുംബൈ : അർദ്ധനഗ്ന വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ച പെൺകുട്ടികളെ വിമർശിച്ച് നടി കങ്കണ റണാവത്ത് . ഹിമാചൽ പ്രദേശിലെ കംഗ്രയിലുള്ള ബാബ ബൈജ്നാഥ് ശിവക്ഷേത്രത്തിലാണ് ഇത്തരം പാശ്ചാത്ത്യ വസ്ത്രങ്ങൾ അണിഞ്ഞ് പെൺകുട്ടികൾ ദർശനത്തിനെത്തിയത് . സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പോസ്റ്റ് റീട്വീറ്റ് ചെയ്യുന്നതിനിടെയാണ് കങ്കണയുടെ പ്രതികരണം.
‘ നിങ്ങൾ ഒരു പബ്ബിലേക്കോ നിശാക്ലബ്ബിലേക്കോ പോയത് പോലെ ബൈജ്നാഥ് ക്ഷേത്രത്തിലെത്തി. ഇത്തരക്കാരെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കരുത്. ഞാൻ അതിനെ ശക്തമായി എതിർക്കുന്നു. ഇതൊക്കെ കാണുമ്പോൾ എന്റെ ചിന്തയെ ചെറുതെന്നോ ദരിദ്രനെന്നോ വിളിച്ചാൽ അതും സ്വീകാര്യമാണ്. പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്ന ചിത്രങ്ങൾ എപ്പോഴാണെന്ന് വ്യക്തമല്ല.‘ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട്, കങ്കണ റണാവത്ത് എഴുതി.
“ഇവ വെള്ളക്കാർ നിർമ്മിച്ച് പ്രോത്സാഹിപ്പിക്കുന്ന പാശ്ചാത്യ വസ്ത്രങ്ങളാണ്. ഒരിക്കൽ വത്തിക്കാനിൽ ഷോർട്‌സും ടീ ഷർട്ടും ധരിച്ച എന്നെ പരിസരത്തേക്ക് പോലും അനുവദിച്ചില്ല. വസ്ത്രം മാറാൻ ഹോട്ടലിലേക്ക് മടങ്ങേണ്ടി വന്നു. രാത്രി വസ്ത്രം ധരിക്കുന്ന ഈ കോമാളികൾ സാധാരണ വസ്ത്രങ്ങളിൽ അലസരും മണ്ടന്മാരുമാണ്. മറ്റൊരു ഉദ്ദേശവും ഉണ്ടായിരിക്കുമെന്ന് ഞാൻ കരുതുന്നില്ല, ഈ വിഡ്ഢികൾക്കായി കർശനമായ നിയമങ്ങൾ ഉണ്ടായിരിക്കണം.“ കങ്കണ കുറിച്ചു . കങ്കണയെ പിന്തുണച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത് .മാന്യമായ വസ്ത്രം ധരിച്ച് ക്ഷേത്രങ്ങൾ പോലുള്ള സ്ഥലങ്ങളിൽ വരണമെന്നാണ് ഉപയോക്താക്കൾ പറയുന്നത്.
Comments