ഭാരതീയമായ ചടങ്ങുകളെ വർഗീയ അജണ്ടയുടെ ഭാഗമെന്ന് ആക്ഷേപിക്കുന്നത് പൈതൃകത്തെ അവഹേളിക്കലാണെന്ന് ബിജെപി സംസ്ഥാന വക്തവാവ് സന്ദീപ് വാചസ്പതി. പഞ്ചായത്ത് മുതൽ ഭരണഘടനയും സുപ്രീംകോടതിയും വരെ നിയന്ത്രിക്കപ്പെടുന്നത് ധർമ്മ ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ്. അശോക സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുള്ള വാചകം മുതൽ രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും മുദ്രാവാക്യം വേദമന്ത്രങ്ങളും ഉപനിഷദ് വാക്യങ്ങളുമാണ്. ഇതെല്ലാം എഴുതി ചേർത്തത് ബിജെപി ആയിരുന്നില്ല എന്നും സന്ദീപ് വാചസ്പതി പറഞ്ഞു.
‘രാഷ്‌ട്രവും ഭരണാധികാരിയും ഭരണഘടനയും എല്ലാം ധർമ്മത്തിന് കീഴിലാണ്. ധർമ്മമാണ് പരമ പ്രധാനം. പതിനായിരക്കണക്കിന് വർഷങ്ങളായി ഈ നാട്ടിലെ ജനങ്ങൾ ആർജ്ജിച്ചെടുത്ത ജീവിത മൂല്യങ്ങളുടെയും ശാശ്വത സത്യങ്ങളുടെയും ആകെ തുകയാണ് നമ്മുടെ ധാർമ്മിക മൂല്യങ്ങൾ. അതിനെ മത ചടങ്ങ് എന്ന് വിളിക്കുന്നത് അറിവില്ലായ്മയാണ്. ഈ നാടിന്റെ മൂല്യങ്ങളിൽ അടിയുറച്ച് നിൽക്കുമ്പോൾ മാത്രമേ സർവ്വധർമ്മ സമഭാവന സാധ്യമാകൂ. ഭാരതീയമായ ചടങ്ങുകൾ ബിജെപിയുടെ വർഗീയ അജണ്ടയുടെ ഭാഗമാണ് എന്നൊക്കെ ആക്ഷേപിക്കുന്നത് നമ്മുടെ പൈതൃകത്തെ അവഹേളിക്കലാണ്’.
‘ഈ നാടിന്റെ പഞ്ചായത്ത് മുതൽ ഭരണഘടനയും സുപ്രീം കോടതിയും വരെ നിയന്ത്രിക്കപ്പെടുന്നത് ധർമ്മ ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ്. സംശയമുള്ളവർക്ക് സ്വയം പരിശോധിച്ച് തൃപ്തി അടയാം. അശോക സ്തംഭത്തിൽ ആലേഖനം ചെയ്തിട്ടുള്ള വാചകം മുതൽ രാജ്യത്തെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഗവേഷണ സ്ഥാപനങ്ങളുടെയും വരെ മുദ്രാവാക്യം വേദമന്ത്രങ്ങളോ ഉപനിഷദ് വാക്യങ്ങളോ ആണ് (അതൊന്നും എഴുതി ചേർത്തത് ബിജെപി ആയിരുന്നില്ല എന്ന് മറക്കരുത്). അതിന്റെ തുടർച്ച മാത്രമാണ് പ്രധാനമന്ത്രി ഇന്ന് പാർലമെൻ്റിൽ സ്ഥാപിച്ച ധർമ്മദണ്ഡ്. രാഷ്‌ട്രം ഭരിക്കപ്പെടേണ്ടത് ധർമ്മത്തിന്റെ അടിസ്ഥാനത്തിലാണ്. അല്ലാതെ നാട്ടിലെ ഊള സഖാക്കന്മാർ പറയുന്നത് പോലെ പ്രവർത്തിച്ചാൽ കോൺഗ്രസിനും രാഹുലിനും സംഭവിച്ചത് പോലെ സംഭവിക്കും. രാഷ്‌ട്രം ഉപ്പ് വെച്ച കലം പോലെ ആകും’- എന്ന് സന്ദീപ് വാചസ്പതി ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments