ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ദാരുണമായി കൊലപ്പെടുത്തിയ ഇരുപതുകാരനായ പ്രതി സാഹിൽ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിന് സമീപത്ത് നിന്നാണ് ഡൽഹി പോലീസ് പിടികൂടിയത്.
20-ലധികം തവണ കുത്തിയ ശേഷം കല്ല് കൊണ്ട് ഇടിച്ചാണ് യുവാവ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. രോഹിണിയിലെ ഷഹബാദിൽ ഇന്നലെ വൈകിട്ടാണ് അതിദാരുണമായ സംഭവമുണ്ടായത്. ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. വാക്കുതർക്കത്തെ തുടർന്നാണ് യുവാവ് പെൺകുട്ടിയെ അക്രമിച്ചത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പെൺകുട്ടിയെ അക്രമിക്കുന്നത് കണ്ട് ആളുകൾ കൂടിയെങ്കിലും ആരും തടഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ സുഹൃത്തിന്റെ മകന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുക്കാൻ പോകുന്ന സമയത്തായിരുന്നു യുവാവ് പെൺകുട്ടിയെ ക്രൂരമായി അക്രമിച്ചത്. നിരവധി തവണ തുടർച്ചയായി യുവാവ് പെൺകുട്ടിയെ ആഴത്തിൽ കുത്തി പരിക്കേൽപ്പിച്ചു. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതോടെ പോലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും പെൺകുട്ടി മരിച്ചിരുന്നു.
Comments