ശ്രീനഗർ : ജമ്മു കശ്മീരിലെ തിരുപ്പതി ബാലാജി ക്ഷേത്രം ജൂൺ 8 ന് ഭക്തർക്ക് തുറന്ന് നൽകും . തിരുപ്പതി തിരുമല ദേവസ്ഥാനത്തിന് ജമ്മുവിൽ ക്ഷേത്രം പണിയുന്നതിനായി അഡ്മിനിസ്ട്രേറ്റീവ് കൗൺസിൽ ഭൂമി അനുവദിച്ചിരുന്നു. 40 വർഷത്തേക്ക് പാട്ടത്തിന് ഭൂമി നൽകാൻ അനുമതി നൽകിയത്. ക്ഷേത്രനിർമ്മാണം അവസാന ഘട്ടത്തിലാണ് .
ജമ്മുവിലെ മജീൻ ഏരിയയിലാണ് തിരുപ്പതി ബാലാജി ക്ഷേത്ര സമുച്ചയം .ജമ്മു-പത്താൻകോട്ട് ഹൈവേയെ ജമ്മു-ശ്രീനഗർ ഹൈവേയുമായി ബന്ധിപ്പിക്കുന്ന ബൈപാസ് ഏരിയയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കുഞ്ജ്വാനി, മാലിക് മാർക്കറ്റ്, നർവാൾ, സിദ്ര റോഡ് വഴി ഇവിടെ എത്തിച്ചേരാം .ക്ഷേത്രം പൂർത്തിയാകുകയും പൊതുജനങ്ങൾക്കായി തുറക്കുകയും ചെയ്തുകഴിഞ്ഞാൽ ഇന്ത്യയിലുടനീളമുള്ള വിനോദസഞ്ചാരികൾക് ഇവിടെ എത്താനുള്ള സജ്ജീകരണങ്ങൾ ഒരുക്കും . ഇത് ജമ്മുവിലെ മതപരമായ വിനോദസഞ്ചാരത്തെ ഉത്തേജിപ്പിക്കുകയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഉയർത്തുകയും ചെയ്യും. തിരുപ്പതി ബാലാജി ക്ഷേത്രം വൈഷ്ണോദേവി ക്ഷേത്രം, അമർനാഥ് യാത്ര തുടങ്ങിയ പ്രശസ്തമായ മത ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കും
ജൂൺ ആദ്യവാരത്തോടെ ക്ഷേത്രത്തിന്റെ പണികൾ പൂർത്തിയാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു .തുടർന്ന് ജൂൺ 4 മുതൽ മജീനിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ പൂജാരിമാർ പ്രത്യേക പൂജ നടത്തും. തുടർന്ന് ജൂൺ എട്ടിന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഉദ്ഘാടനം ചെയ്ത ശേഷം ക്ഷേത്രം ഭക്തർക്കായി തുറന്ന് നൽകും .വേദപാഠ ശാല, ആത്മീയ ധ്യാന കേന്ദ്രം, റെസിഡൻഷ്യൽ ക്വാർട്ടേഴ്‌സ്, ആശുപത്രി , വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയാണ് ഇവിടെ ആരംഭിക്കുന്ന മറ്റ് സ്ഥാപനങ്ങൾ
Comments