മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സുപരിചിതനായ സന്തോഷ് വർക്കിക്ക് എതിരെ കയ്യേറ്റം. ‘വിത്തിന്‍ സെക്കന്‍ഡ്‌സ്’ എന്ന സിനിമയുടെ റിവ്യുവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടർന്ന് ആയിരുന്നു സംഘര്‍ഷം. ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ്
‘വിത്തിന്‍ സെക്കന്‍ഡ്സ്’. വിജേഷ് പി. വിജയന്‍ ആണ് സംവിധാനം.
കൊച്ചി വനിത-വിനീത തിയറ്ററിലാണ് സംഭവം. ചിത്രം മുഴുവനായും കാണാതെ സന്തോഷ് മോശം അഭിപ്രായം പറഞ്ഞതിനാണ് കയ്യേറ്റമുണ്ടായത്. സിനിമ പത്ത് മിനിറ്റ് പോലും കാണാതെ തിയറ്ററില്‍ നിന്ന് ഇറങ്ങി. തുടർന്ന് സന്തോഷ് റിവ്യൂ പറയുക ആയിരുന്നുവെന്നാണ് ആരോപണം. സന്തോഷ് വർക്കിയെ മർദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിൽ വൈറലാണ്.
അതേസമയം കാശ് വാങ്ങിയാണ് സന്തോഷ് നെഗറ്റീവ് റിവ്യു പറഞ്ഞതെന്ന ആരോപണങ്ങളും ഉയർന്നു. എന്നാൽ തനിക്ക് പടം ഇഷ്ടപ്പെടാതെ ഇറങ്ങി പോയതാണെന്നും തന്നെ കൊണ്ട് നിർബന്ധിച്ച് റിവ്യു പറയിപ്പിച്ചതാണെന്നും സന്തോഷ് വര്‍ക്കി പറയുന്നു. താൻ ആരിൽ നിന്നും പൈസ വാങ്ങിയില്ലെന്നും അങ്ങനെ വാങ്ങിയിരുന്നേൽ കോടീശ്വരൻ ആയേനെയെന്നും സന്തോഷ് വ്യക്തമാക്കി.
Comments