വത്തിക്കാൻ: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥന നടത്തി ഫ്രാൻസിസ് മാർപാപ്പ. 288 പേരുടെ മരണത്തിന് കാരണമായ ട്രെയിൻ ദുരന്തത്തിൽ അതിയായ ദു:ഖം രേഖപ്പെടുത്തുകയും പ്രാർത്ഥനയും അനുശോചനവും അറിയിക്കുകയും ചെയ്തു.
20 വർഷത്തിനിടെ ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ അപകടമായ ഒഡീഷയിലെ ട്രെയിൻ അപകടം വലിയ ജീവഹാനിയെന്ന് മാർപാപ്പ പറഞ്ഞു. പരുക്കേറ്റവർക്കും അടിയന്തിര സേവനങ്ങൾ നൽകി സഹായിച്ച ഉദ്യോഗസ്ഥർക്കും മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥനകൾ അർപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ബാലസോറിലെ അപകടസ്ഥലം സന്ദർശിക്കുകയും ആശുപത്രിയിലെത്തി പരിക്കേറ്റവരെ കാണുകയും ചെയ്തു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നെന്നും അപകടത്തിന്റെ പാഠം ഉൾകൊണ്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
Comments