പാട്‌ന: നിർമാണത്തിലിരിക്കവെ സുൽത്താൻഗഞ്ച് – അഗുവാനി പാലം തകർന്നു വീണിരുന്നു. ഇത് ആദ്യമായല്ല ബിഹാറിൽ ഈ പാലം തകരുന്നത്. ഇത് 2-ാം തവണയാണ് പാലം തകരുന്നത്. ഇതിന് മുൻപും ഇതേ പാലം തകർന്ന് വീണിരുന്നു. 2022 എപ്രിലിലായിരുന്നു അത്. അന്ന് പാലത്തിന്റെ പില്ലറുകളടക്കം തകർന്ന് വീഴുകയായിരുന്നു. 2014-ൽ മുഖ്യമന്ത്രി നിതീഷ്‌കുമാറാണ് പാലത്തിന് തറക്കില്ലിട്ടത്. കഴിഞ്ഞ വർഷം അപകടമുണ്ടാവൻ കാരണം കേബിളുകളാണ് എന്നായിരുന്നു വാദം. ഇത്തവണയത് പില്ലറുകളായി എന്ന് മാത്രം.
എന്നാൽ മോശം നിർമാണ വസ്തുക്കളാണ് പാലം പണിയ്‌ക്കായി ഉപയോഗിക്കുന്നത് ഇത് കാരണമാണ് പാലം തകരുന്നതെന്നും ആരോപണങ്ങൾ ഉയരുകയാണ്. നിർമാണ സാധനങ്ങളിലെ അഴിമതിയാണ് ഗുണമേന്മ കുറഞ്ഞ വസ്തുക്കളാണ് നിർമാണത്തിലുപയോഗിക്കുന്നത്. നിർമാണത്തിൽ വന്നിട്ടുള്ള അപകാതയും പാലം തകർന്ന് വീഴാൻ കാരണമെന്നാണ് പൊതുവെയുള്ള ആക്ഷേപം. എന്നും ചിലർ ആരോപിക്കുന്നു.
ഭഗൽപൂർ ജില്ലയിലെ സുൽത്താൻഗഞ്ച് ഏരിയയിൽ നിന്നും ഘഗാരിയ ജില്ലയിലെ അഗുവാനി ഘട്ടിലേക്ക് ഗതാഗതം സുഗമമാക്കുന്നതിന് വേണ്ടിയായിരുന്നു പാലം പണിയാൻ ശ്രമിച്ചത്. 100 മീറ്റർ ഉയരത്തിൽ നിർമിച്ചിരുന്ന പാലമാണ് തകർന്നുവീണത്. വൈകിട്ട് 7.15ഓടെയായിരുന്നു സംഭവം. ഞായറാഴ്ചയായിരുന്നതിനാൽ അപകട സ്ഥലത്ത് നിർമാണ തൊഴിലാളികൾ വിരളമായിരുന്നു.സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
Comments