‘വാര്യരേ എന്താടോ ഞാൻ നന്നാവത്തേ’.. നീലകണ്ഠന്റെ ആ ചോദ്യം മലയാളികള്‍ ഏറ്റെടുത്തതാണ് . മലയാളികളുടെ മനസ്സിൽ ഒരു നായകനെ ഇത്രയേറെ ഇഷ്ടത്തോടെ പ്രതിഷ്ഠിച്ച സിനിമ വേറെയുണ്ടോയെന്ന് സംശയമാണ് . എന്നാൽ ഇപ്പോൾ മമ്മൂട്ടിക്ക് നഷ്ടപ്പെട്ട മറ്റൊരു സിനിമയാണ് ദേവാസുരമാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഹരിദാസ്.
അന്ന് താനായിരുന്നു ഈ സിനിമ സംവിധാനം ചെയ്യാനിരുന്നതെന്നും ഹരിദാസ് പറഞ്ഞു .ദേവാസുരം ഞാന്‍ ചെയ്യേണ്ട ചിത്രമായിരുന്നു. മോഹന്‍ലാലല്ല അന്ന് നായകന്‍. മമ്മൂട്ടിയായിരുന്നു. ഞാനും രഞ്ജിത്തും കൂടി മമ്മൂട്ടിയോട് കഥ പറയാന്‍ മദ്രാസില്‍ ചെന്നു. തിരക്ക് മൂലം കഥ പറയാന്‍ പറ്റിയില്ല. ഞങ്ങള്‍ തിരിച്ച് വന്നു. എന്തുകൊണ്ടാണ് മമ്മൂട്ടി തിരക്കാണെന്ന് പറഞ്ഞതെന്ന് ഇപ്പോഴും അറിയില്ല. പിന്നീട് ദേവാസുരം മുരളിയെ വെച്ച് ആലോചിച്ചു. മറ്റ് ചില കാരണങ്ങള്‍ കൊണ്ട് അതും നടന്നില്ല. ഒടുവില്‍ മോഹന്‍ലാലിനെ വെച്ച് ദേവാസുരം ചെയ്‌തെന്നും ഹരിദാസ് പറയുന്നു. ദേവാസുരം നഷ്ടമായതില്‍ തനിക്ക് വിഷമം തോന്നിയെന്നും ഹരിദാസ് പറഞ്ഞു.
Comments