ശ്രീനഗർ: ജമ്മുകശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സൈന്യം. കുപ്‌വാര ജില്ലയിലെ മാചിൽ സെക്ടറിലായിരുന്നു സംഭവം. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതിന് പിന്നാലെ മേഖലയിൽ സൈന്യം വ്യാപക പരിശോധന ആരംഭിച്ചു. ജൂൺ ആദ്യവാരത്തിൽ രജൗരിയിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരർ കൊല്ലപ്പെട്ടിരുന്നു. വെടിയേറ്റ് കൊക്കയിലേക്ക് വീണ ഭീകരന്റെ മൃതദേഹം മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ലഭ്യമായത്. ആർക്കും സംശയം തോന്നാതിരിക്കുന്നതിന് വേണ്ടി ആയുധങ്ങളും മറ്റും സ്ത്രീകളുടെയും കുട്ടികളുടെയും കൈവശം നൽകി വിതരണം ചെയ്യാനുള്ള പാകിസ്താൻ ഉദ്ദേശ്യം ഇന്ത്യൻ സൈന്യം തിരിച്ചറിഞ്ഞിട്ടുണ്ട്. പാക് ചാര ഏജൻസിയായ ഐഎസ്‌ഐയും (ഇന്റർ സർവീസ് ഇന്റലിജൻസ്) തീവ്രവാദ ഗ്രൂപ്പുകളുമാണ് ഈ ലക്ഷ്യത്തിന് പിന്നിൽ.
Comments