എറാണാകുളം: വ്യജ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ നേതാവ് കെ. വിദ്യ സമർപ്പിച്ച രേഖകൾ തേടി പോലീസ് കാലടി സർവകലാശലയിൽ. വിദ്യ പിഎച്ച്ഡി ചെയ്തത് കാലടി സർവകലാശാലയിലാണ്. ഇതിന്റെ രേഖകൾ തേടിയാണ് പോലീസ് എത്തിയത്. വൈസ്ചാൻസലറുടെയും രജിസ്ട്രാറുടെയും ഓഫീസിലെത്തിയ പോലീസ് വിദ്യയ്‌ക്ക് പ്രവേശനം ലഭിച്ച വർഷത്തെ മുഴുവൻ രേഖകളുടെയും പകർപ്പ് ശേഖരിച്ചു.
എന്നാൽ വിദ്യ ബോയ്‌സ് ഹോസ്റ്റലിൽ തങ്ങുന്നുണ്ടെന്നാണ് വിദ്യാർത്ഥിനികൾ പറയുന്നത്. വിദ്യ ഹോസ്റ്റലിൽ തങ്ങുന്നുണ്ടെന്നുള്ള വിവരത്തെ തുടർന്ന് ഹോസ്റ്റൽ ഡിപ്പാർട്ട്‌മെന്റിൽ നിന്നും ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെ താമസവുമായി ബന്ധപ്പെട്ടുള്ള രേഖകളും പോലീസ് ശേഖരിച്ചു. നിലവിൽ കാലടി സംസ്‌കൃത സർവകലാശാലയിൽ കലോത്സവം നടക്കുകയാണ് ആർഷോ അടങ്ങുന്ന എസ്എഫ്‌ഐ നേതാക്കളാണ് കലോത്സവത്തിന്റെ സംഘാടക സമിതിയിലുള്ളത്. വിദ്യ ഹോസ്റ്റലിൽ തങ്ങുന്നുണ്ടെന്ന വാദത്തിന് ഇത് ബലം നൽകുന്നുണ്ട്.
അതേസമയം, വിദ്യ ഒളിവിൽ പോയിട്ട് ഇന്ന് പത്ത് ദിവസം കഴിഞ്ഞു. ഇതുവരെയും വിദ്യയെ പിടികൂടാൻ പോലീസിന് സാധിച്ചിട്ടില്ല. ഇത് സംസ്ഥാന ആഭ്യന്തര വകുപ്പിന് വലിയ നാണക്കേട് വിളിച്ചു വരുത്തിയിരിക്കുകയാണ്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷേയുടെ പരാതിയിൽ മാർക്കിലിസ്റ്റ് വിഷയം റിപ്പോർട്ട് ചെയ്‌തെന്ന് ആരോപിച്ച് പോലീസ് മാദ്ധ്യമപ്രവർത്തകയുടെ പേരിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments