എല്ലാവരുടെയും ജീവിതത്തിൽ ഒരു തവണയെങ്കിലും കേട്ടിട്ടുള്ള ചേദ്യമാണ് കോഴിയാണോ മുട്ടയാണോ ആദ്യം ഉണ്ടായതെന്ന്. ഉത്തരമായി പലർക്കും പലതാവും പറയാനുണ്ടാവുക. ചിലർ പറയും മുട്ടയെന്ന് എന്നാൽ ചിലർ കോഴിയെന്നും പറയും. ശരിക്കും ഏതായിരിക്കും ആദ്യം ഉണ്ടായത്? കുട്ടികൾ മുതൽ പണ്ഡിതന്മാർ വരെ ഇന്നും സംശയത്തോടെ നോക്കി നിൽക്കുന്ന ചോദ്യമാണിത്. ഇപ്പോഴിതാ കാലങ്ങളായി എല്ലാവരെയും ആശയക്കുഴപ്പത്തിലാഴ്ത്തിയിരിക്കുന്ന ഈ ചോദ്യത്തിന് ഉത്തരം ലഭിച്ചിരിക്കുന്നുവെന്നാണ് ബ്രിസ്റ്റാൾ സർവകലാശാലയിലെ ഗവേഷകർ പറയുന്നത്. വളരെ വിശദമായുള്ള പഠനത്തിന് ശേഷമാണ് ഉത്തരത്തിലെത്തിയിരിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്. ഗവേഷകരുടെ കണ്ടെത്തലിനെ കുറിച്ച് വിശദമായി ജേർണൽ നേച്ചർ ഇക്കോളജി ആൻഡ് എവല്യൂഷനിൽ പ്രസിദ്ധീകരിച്ചിരുന്നു.
അമ്നിയോട്ടുകളുടെ (amniotes) അഥവാ മുട്ടയിടുന്ന നട്ടെല്ലുള്ള ജന്തുക്കളുടെ അതിജീവനത്തിന് നിർണായകമായത് കട്ടികൂടിയ തോടുള്ള മുട്ടകളാണെന്ന നിലവിലുള്ള കണ്ടെത്തലുകളെ ചോദ്യം ചെയ്യുന്ന തരത്തിലാണ് പുതിയ കണ്ടുപിടിത്തം. ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകരുടെ കണ്ടുപിടിത്തമനുസരിച്ച് ആധുനിക പക്ഷികളുടെയും ഉരഗങ്ങളുടെയും ആദ്യകാല പൂർവികർ മുട്ടയിടുന്നതിന് മുൻപ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരിക്കാം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് എർത്ത് സയൻസിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിൽ കടുപ്പമുള്ളതും മൃദുവായതുമായ മുട്ടയിടുന്ന 51 സ്പീഡിഷുകളുടെ ഫോസിലും 29 ജീവജാലങ്ങളെയും പഠനത്തിന് വിധേയമാക്കി.
സസ്തിനികൾ, ലെപിഡോസൗറിയ (പല്ലികൾ, മറ്റ് ഉരഗങ്ങൾ), ആർക്കോസൗറിയ (ദിനോസറുകൾ, മുതലകൾ, പക്ഷികൾ) എന്നിവ ഉൾപ്പെടെ അമ്നിയോട്ടയുടെ എല്ലാ വിഭാഗങ്ങളും വിവിപാരസ് (Viviparous) അതായത് പ്രസവിക്കുന്നവ ആണെന്നും അവയുടെ ശരീരത്തിൽ ഭ്രൂണങ്ങൾ നിലനിർത്തുന്നതിന്റെ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്നും പഠനത്തിൽ പരാമർശിച്ചിട്ടുണ്ട്. കട്ടിയുള്ള പുറംതൊലിയുള്ള മുട്ട പല സന്ദർഭങ്ങളിലും പരിണാമത്തിലെ ഏറ്റവും നിർണായക ഘട്ടമാണെന്നും ആത്യന്തികമായി ഭ്രൂണത്തിന് സംരക്ഷണം നൽകാനാണ് ഇതെന്നും ഗവേഷണത്തിൽ സൂചിപ്പിക്കുന്നു.
Comments