അഹമ്മദാബാദ്: ഗുജറാത്തിൽ ബിപോർജോയ് ചുഴലിക്കാറ്റിന്റെ ശക്തി വൈകിട്ടോടെ കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റിൽ രണ്ട് മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമായും പ്രധാനമന്ത്രി സംവദിച്ചു.
ചുഴലിക്കാറ്റിന്റെ പ്രത്യാഘാതത്തിൽ 3000-ത്തോളം വൈദ്യുത പോസ്റ്റുകൾ മോർബിയിൽ തകർന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി വൈദ്യുതിയും മുടങ്ങിയിരുന്നു. 45 ഗ്രാമങ്ങളാണ് പൂർണമായും ഇരുട്ടിലായത്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ പുരോഗമിക്കുകയാണ്. കാറ്റിന്റെ തീവ്രത മൂലം 99 ട്രെയിനുകളാണ് ഇതുവരെ റദ്ദാക്കിയത്. സംസ്ഥാനത്തെമ്പാടുമായി 524 മരങ്ങള്‍ കടപുഴകി വീണു. ജാം നഗറിലും ദ്വാരക പന്തകിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. സൗരാഷ്ട്രയിലും കച്ച് മേഖയിലും ചുവപ്പ് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ഭുജിലും മഴ ശക്തമാണ്.
ചുഴലിക്കാറ്റ് ഗുജറാത്തിൽ ദുര്‍ബലമായെങ്കിലും രാജസ്ഥാനിലേക്ക് കടക്കുന്നതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അടിയന്തിര യോഗം വിളിച്ചു ചേർത്തു. മുൻകരുതൽ നടപടികൾക്കായി സംസ്ഥാനത്ത് തയ്യാറെടുപ്പുകൾ തുടരുകയാണ്.
Comments