തൃശൂർ: ഭഷണം വേണമെന്ന വ്യാജേന വീട്ടിലെത്തി വയോധികയുടെ സ്വർണ മാല കവർന്ന പ്രതി അറസ്റ്റിൽ. എറണാകുളം വൈപ്പിൻകര സ്വദേശി ജാൻവാസാണ് പിടിയിലായത്. ഇക്കഴിഞ്ഞ 7-നായിരുന്നു കേസിന് ആസ്പദമായ സംഭവം.
തൃശൂർ നെല്ലിക്കുന്ന് സ്വദേശി പൈനാടൻ വീട്ടിൽ വെറോനിക്കയുടെ മാലയാണ് പ്രതി മോഷ്ടിച്ചത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് പ്രതി കവർച്ചക്കായി എത്തിയത്. വീട്ടിലെത്തിയ ഇയാൾ വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നും വയോധികയോട് ആവശ്യപ്പെട്ടു. മനസ്സലിവ് തോന്നിയ വയോധിക പ്രതിയ്ക്ക് ഭക്ഷണം നൽകി. ഭക്ഷണം കഴിച്ചതിന് ശേഷം വെറോനിക്കയുടെ മുഖത്തടിച്ച പ്രതി മൂന്നര പവൻ തൂക്കമുള്ള മാല കവർന്ന് കടന്നുകളയുകയായിരുന്നു.
നിരവധി സിസിടിവികൾ കേന്ദ്രീകരിച്ചാണ് പ്രതിക്കായുള്ള തിരച്ചിൽ നടത്തിയത്. പത്ത് ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ പെരുമ്പാവൂരിൽ നിന്നാണ് പ്രതി പിടിയിലായത്.
Comments