ന്യൂഡൽഹി : ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡിന്റെ ആവശ്യമില്ലെന്ന് ജമാഅത്തുൽ ഉലമ ഹിന്ദ് അധ്യക്ഷൻ അർഷദ് മദനി. ഏകീകൃത സിവിൽ കോഡിനെ എതിർക്കുമെന്നും അത് സ്വീകരിക്കില്ലെന്നും അർഷാദ് മദനി പറഞ്ഞു.
“കഴിഞ്ഞ 1,300 വർഷമായി ഞങ്ങൾക്ക് ഞങ്ങളുടെ വ്യക്തിനിയമങ്ങളുണ്ട്. ഞങ്ങൾ അതിൽ ഉറച്ചുനിൽക്കും. എന്നാൽ യുസിസിയ്ക്കെതിരെ പ്രതിഷേധിക്കാൻ തെരുവിലിറങ്ങാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. സ്വാതന്ത്ര്യത്തിന് ശേഷം ഒരു സർക്കാരും ഇത് ചെയ്തില്ല, അതിന്റെ ആവശ്യമില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കൂടുതൽ പ്രതിഷേധങ്ങൾ ഉണ്ടാകും, ഹിന്ദുക്കളും മുസ്ലീങ്ങളും അകന്നുപോകും ” മദനി പറഞ്ഞു.
യൂണിഫോം സിവിൽ കോഡ് അനാവശ്യവും അപ്രായോഗികവും രാജ്യത്തിന് അങ്ങേയറ്റം ഹാനികരവുമാണെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് പറഞ്ഞു. “മുസ്ലീം വ്യക്തിനിയമം ഖുറാനിൽ നിന്നും സുന്നത്തിൽ നിന്നും ഉരുത്തിരിഞ്ഞതാണെന്നും അതിൽ മാറ്റങ്ങളൊന്നും വരുത്താൻ മുസ്ലീങ്ങൾക്ക് പോലും അധികാരമില്ലെന്നും “ ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Comments