ന്യുഡൽഹി: ഗീതാ പ്രസ്സിന് ഗാന്ധി പ്രൈസ് നൽകുന്നതിനെ എതിർത്ത് കോൺഗ്രസ്. ഗീതാ പ്രസ്സിന് ഗന്ധി പ്രൈസ് നൽകുന്നത് ഗോഡ്‌സെയ്‌ക്ക് നൽകുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. ഹൈന്ദവ വികാരത്ത വിണ്ടും കോൺഗ്രസ് വ്രണപ്പെടുത്തുകയാണ്. ഗാന്ധിയൻ ആശയങ്ങളും ഭഗവദ് ഗീതയും പ്രചരിപ്പിച്ചതിന് ആദരസൂചകമായാണ് പ്രൈസ് നൽകുന്നത്. എന്നാൽ ലോകത്തിലെ എറ്റവും വലിയ പ്രസായ ഗീതാ പ്രസ്സിന് ഗാന്ധി സമാധാന പുരസ്‌കാരം നൽകിയതിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ്. ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നായിരുന്നു ജയ്‌റാം രമേശിന്റെ വാദം.
കോൺഗ്രസിന്റെ പല സമുന്നതരായ നേതാക്കന്മാരും ഭഗവദ് ഗീതയെ ജീവവായു പോലെ കരുതിയവരാണ്. ഗീതാ ശ്ലോകങ്ങളെ ജീവിതത്തിൽ പകർത്തിയ വ്യക്തിയായിരുന്നു മഹാത്മ ഗാന്ധി തന്നെ. സ്വാതന്ത്രൃ സമരത്തിലടക്കം നിരവധി സമരമുറകൾക്ക് ഭഗവദ് ഗീതയിൽ നിന്നാണ് അദ്ദേഹം ഊർജ്ജം കൈക്കൊണ്ടത്. എന്നാൽ ഇതിനെയെല്ലാം ജയ്‌റാം രമേശ് വിസ്മരിക്കുകയാണ്. വർഷങ്ങളുടെ പാരമ്പര്യം പേറുന്ന മഹത്തായ സ്ഥാപനത്തിനെ ഇകഴ്‌ത്തിക്കാട്ടൻ ഗാന്ധി ഘാതകന്റെ തന്നെ പേരുപയോഗിക്കുകയാണ് അദ്ദേഹം ഇപ്പോൾ. അതേസമയം; ഗീതാ പ്രസിന്റെ മഹത്വത്തെ പറ്റി കോൺഗ്രസിന് ഒരു ധാരണയുമിലെന്ന് ബിജെപി തിരിച്ചടിച്ചു.
മഹാത്മ ഗാന്ധിയുടെ 125-ാം ജന്മവാർഷികത്തോട് അനുബന്ധിച്ചാണ് 1995-ൽ കേന്ദ്ര സർക്കാർ ഗാന്ധി പീസ് പ്രൈസ് ആരംഭിച്ചത്. 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങളാണ് ഗീതാ പ്രസ് പുറത്തിറക്കിയത്. 16.21 കോടി ഭഗവത് ഗീതാ പതിപ്പുകൾ ഇതുവരെ പ്രസ്സ് പുറത്തിറക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെയർമാനായ ജൂറിയാണ് ഗാന്ധി പ്രൈസ് നിർണ്ണയിക്കുന്നത്. നൂറ് വർഷമായി പ്രസ്സ് നടത്തുന്ന പ്രവർത്തനത്തിന ലഭിച്ച മഹത്തായ അംഗീകാരമാണ് ഗാന്ധി പീസ് പ്രൈസെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
Comments