കണ്ണൂർ: കണ്ണൂരിൽ വൻ സ്പിരിറ്റ് വേട്ട. ഓപ്പറേഷൻ കണ്ണൂർ ക്ലീനിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ആയിരം ലിറ്ററോളം സ്പിരിറ്റ് പോലീസ് പിടികൂടിയത്. പോലീസിനെ കണ്ടതോടെ കാർ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി ടൗൺ പോലീസ് വ്യക്തമാക്കി. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല
അതേസമയം കഴിഞ്ഞ പത്താം തീയതി മാരകലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിലായിരുന്നു. വളപട്ടണം കപ്പക്കടവ് സ്വദേശി റിജാസിനെയാണ് 12 ഗ്രാം എംഡിഎംഎയുമായി പോലീസ് പിടികൂടിയത്.
‘ഓപ്പറേഷൻ കണ്ണൂർ ക്ലീനി’ന്റെ ഭാഗമായി പോലീസ് നടത്തിയ പട്രോളിങ്ങിനിടെയാണ് പാറക്കണ്ടി ഭാഗത്തുനിന്നാണ് യുവാവ് ലഹരിമരുന്നുമായി പിടിയിലായത്. ബെംഗളൂരുവിൽനിന്നാണ് ഇയാൾ എംഡിഎംഎ. വിൽപ്പനയ്ക്കായി എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
Comments