എറണാകുളം: എഐ ക്യാമറയ്ക്ക് പറ്റുന്ന പിശക് തുടർക്കഥയാകുന്നു. മുവാറ്റുപുഴയിലാണ് പുതിയ സംഭവം. ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്രചെയ്യുന്ന പുരുഷന്റെയും സ്ത്രീയുടെയും ചിത്രവും 2500 രൂപ പിഴയും ചാർത്തി മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ് നൽകി. മൂവാറ്റുപുഴ സ്വദേശി അഷ്റഫ് മാണിക്യത്തിനാണ് മോട്ടർ വാഹന വകുപ്പിന്റെ നോട്ടീസ് കിട്ടിയത്. മറ്റാരോ നടത്തിയ നടത്തിയ യാത്രയുടെ ചിത്രവും പിഴയുമാണ് തനിക്ക് കിട്ടിയതെന്ന് അഷ്ററ് ചൂണ്ടിക്കാട്ടി. ഒപ്പം എഐ ക്യാമറ സംവിധാനത്തിലെ തകരാർ കൂടിയാണു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
എഐ ക്യാമറയുടെ പുതിയ പിശകിനെ പറ്റി സാമൂഹിക മാദ്ധ്യമത്തിൽ ഒരു കുറിപ്പും ഇയാൾ ചേർത്തു. ‘പൊന്നേമാനേ…കട്ടവനെ കിട്ടിയില്ലേൽ കണ്ടവനെ ശിക്ഷിക്കല്ലേ… കുടുംബകലഹം ഉണ്ടാക്കി കുടുംബം താറുമാറാക്കല്ലേ’. എന്നായിരുന്നു കുറിപ്പ്. സമൂഹ മാദ്ധ്യമങ്ങളിൽ കുറിപ്പ് ഇതിനോടകം വൈറലാവുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ് ലഭിച്ചത്. പിഴയ്ക്കൊപ്പം എഐ ക്യാമറ പകർത്തിയ ചിത്രത്തിന്റെ രജിസ്ട്രേഷൻ നമ്പർ കൂടി പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായതെന്ന് അഷറഫ് പറയുന്നു.
ഇയാളുടെ മകന്റെ പേരിലുള്ള KL 17 P 475 നമ്പറുള്ള ബൈക്ക് ഇപ്പോൾ അഷറഫാണ് ഉപയോഗിക്കുന്നത്. കൊച്ചി ധനുഷ്കോടി റോഡിൽ പെരുമറ്റത്ത് ബൈക്ക് ഓടിച്ചു പോകുന്ന ചിത്രമാണ് അഷ്റഫിനു കിട്ടിയ നോട്ടിസിൽ ഉണ്ടായിരുന്നത്. നോട്ടിസിലെ ചിത്രത്തിലുള്ളവരും ബൈക്കുമായി അഷ്റഫിനു ബന്ധവുമില്ലെന്നും കണ്ടെത്തി.
Comments