കൊച്ചി : ലൈഫ് മിഷന്‍ കോഴ കേസില്‍ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി. തുടര്‍ന്ന് ഇടക്കാല ജാമ്യഹര്‍ജി എം ശിവശങ്കര്‍ പിന്‍വലിച്ചു. വിചാരണകോടതി ഇടക്കാല ജാമ്യം നിഷേധിച്ചതോടെയാണ് ശിവശങ്കര്‍ ഹൈക്കോടതിയെ സമീപിച്ചത്.
ശിവശങ്കറിന്റെ മെഡിക്കൽ റിപ്പോർട്ടിൽ സംശയമുണ്ടെന്ന് ഇഡിക്കായി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതേസമയം ആറ് തവണ എംആര്‍ഐ നടത്തിയെന്നും ശിവശങ്കർ ഏത് സമയവും മരണപ്പെട്ടേക്കാമെന്ന് അദ്ദേഹത്തിനായി ഹാജരായ അഭിഭാഷകൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്നാൽ അത്തരം കാര്യങ്ങൾ മെഡിക്കൽ റിപ്പോർട്ടിൽ ഇല്ലല്ലോ എന്ന് കോടതി ചോദിച്ചു. ഇടക്കാല ജാമ്യം വിചാരണ കോടതി തന്നെ പരിഗണിക്കണമെന്ന് സുപ്രീം കോടതി ഉത്തരവില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലേ എന്നും പിന്നെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കാനാകുമെന്നും ഹൈക്കോടതി ചോദിച്ചു.
ലൈഫ് മിഷന്‍ കോഴയിടപാടുമായി ബന്ധപ്പെട്ട് ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടക്കാല ജാമ്യം തേടി ശിവശങ്കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹര്‍ജി പരിഗണിച്ചതും തള്ളിയതും. വലതുകാല്‍ മുട്ടിലെ ശസ്ത്രക്രിയക്കും തുടര്‍ ചികിത്സക്കുമായി മൂന്നുമാസത്തെ ജാമ്യം തേടിയാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്.
Comments