കോഴിക്കോട്: കോഴിക്കോട് സിപിഎം സംഘടപ്പിച്ച ഏകീകൃത സിവിൽ കോഡ് വിരുദ്ധ സെമിനാറിൽ മുസ്ലിം വനിതാ നേതാക്കളുടെ അസാന്നിധ്യം പാർട്ടിയെ കുരുക്കിൽ ആക്കുന്നു. വിമർശനം ശക്തമായതോടെ ചോദ്യങ്ങൾക്ക് മുന്നിൽ മറുപടി ഇല്ലാതെ ഒഴിഞ്ഞു മാറുകയാണ് പാർട്ടി നേതാക്കൾ.
ബിജെപിയും കോൺഗ്രസ്സും ഈ വിഷയം സജീവ ചർച്ച ആക്കുകയാണ്. മുസ്ലീം സ്ത്രീകളെ ഒഴിവാക്കിയതിന് പിന്നിൽ സമസ്ത നേതാക്കളുടെ സാന്നിധ്യമാണോ എന്നാണ് ചോദ്യമുയരുന്നത്. സെമിനാർ വേദിയിലെ മുസ്ലീം സ്ത്രീകളുടെ അസാന്നിധ്യവും സിപിഎമ്മിന്റെ ഇരട്ടത്താപ്പും മറനീക്കി പുറത്തു വരികയാണ്
ഏകീകൃത സിവിൽ കോഡിനെതിരായി ഏറെ കൊട്ടിഘോഷിച്ച് സിപിഎം നടത്തിയ സെമിനാറിലാണ് മുസ്ലിം വനിതാ പ്രാധിനിധ്യം ഇല്ലാത്തത് ചർച്ചയായത്. എന്തുകൊണ്ട് ഇവരെ സെമിനാറിൽ പങ്കെടുപ്പിച്ചില്ല എന്ന ചോദ്യത്തിന് ഒരു ഉത്തരവും നല്കാൻ പാർട്ടി നേതൃത്വത്തിനും സംഘാടക സമിതിയ്ക്കും കഴിയുന്നില്ല. അതിനാൽ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണ് പാർട്ടി നേതാക്കൾ.
Comments