കൊൽക്കത്ത : എട്ട് മാസം പ്രായമായ ആൺകുട്ടിയെ വിറ്റ മാതാപിതാക്കൾ അറസ്റ്റിൽ. ഇൻസ്റ്റഗ്രാം റീൽസ് നിർമിക്കാനായി ഐഫോൺ വാങ്ങുന്നതിന് വേണ്ടിയാണ് ദമ്പതികൾ കുഞ്ഞിനെ വിറ്റത്. പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. ജയദേവ്, സതി എന്നിവരാണ് അറസ്റ്റിലായത്.
ദമ്പതികൾക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. കുഞ്ഞിനെ കാണാതായതിന് പിന്നാലെ ദമ്പതികളുടെ കൈവശം ഐഫോൺ കണ്ടതോടെ സംശയം തോന്നിയ അയൽക്കാരാണ് സംഭവം പോലീസിൽ അറിയിച്ചത്. ഏഴ് വയസുകാരി മകളെയും പിന്നാലെ വിൽക്കാൻ ശ്രമിച്ചതായും ദമ്പതികൾ സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ വിറ്റാണ് ഫോൺ വാങ്ങിയതെന്ന് വ്യക്തമാക്കിയത്. സമീപ പ്രദേശമായ ഖർദയിലുള്ള സത്രീയ്ക്കാണ് കുഞ്ഞിനെ നൽകിയതെന്ന് ദമ്പതികൾ സമ്മതിച്ചതോടെ, കുട്ടിയെ രക്ഷിച്ച് ശിശുസംരക്ഷണ വകുപ്പിലേൽപ്പിച്ചു. കുഞ്ഞിനെ ദത്തെടുത്ത പ്രിയങ്ക എന്ന സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റീൽസ് ചിത്രീകരിക്കുന്നതിനായി ദമ്പതികൾ സംസ്ഥാനമൊട്ടാകെ സഞ്ചരിക്കാനും പദ്ധതിയിട്ടിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Comments