മുംബൈ : മതപരവും വിശ്വാസപരവുമായ കഥകൾ സിനിമയാക്കാൻ തിരഞ്ഞെടുക്കുമ്പോൾ 100% ആത്മവിശ്വാസം ഉണ്ടായിരിക്കണമെന്ന് സംവിധായകൻ വിവേക് അഗ്നിഹോത്രി . ഇത്തരം ചിത്രങ്ങൾ എടുക്കുന്നവർക്ക് ചരിത്രകാരനെപ്പോലെ വിഷയത്തിൽ നല്ല അറിവുണ്ടാകണമെന്നും വിവേക് അഗ്നിഹോത്രി ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഏതെങ്കിലും മതപരമായ വിഷയമാണ് സിനിമ ചെയ്യുന്നതെങ്കിൽ ആദ്യം 100% ഗവേഷണം നടത്തണം. രാത്രിയിൽ മദ്യം കഴിച്ച് അടുത്ത ദിവസം ദൈവത്തെ സ്‌ക്രീനിൽ അവതരിപ്പിച്ചാൽ ആളുകൾ വിശ്വസിക്കില്ല.ആരെങ്കിലും സ്‌ക്രീനിൽ വന്ന് ഞാൻ ദൈവമാണെന്ന് പറഞ്ഞാൽ, അതിനർത്ഥം അവൻ ദൈവമായി എന്നല്ല. ദിവസവും മദ്യപിച്ച് വീട്ടിൽ ചെന്ന് പിറ്റേന്ന് ഞാൻ ദൈവത്തിന്റെ വേഷമാണ് ചെയ്യുന്നത് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. ജനം ഇനി വിഡ്ഢികളല്ല.’- അദ്ദേഹം പറഞ്ഞു.
ചരിത്രകാരനെപ്പോലെ വിഷയത്തിൽ നല്ല അറിവുണ്ടാകണം . ഇന്ത്യയിലെ സിനിമാ നിർമ്മാതാക്കൾ ഇത് ചെയ്യണം . അങ്ങനെയെങ്കിൽ രാമായണം, മഹാഭാരതം, ഭഗവത് ഗീത എന്നിവയിലെ കഥാപാത്രങ്ങളെ അടിസ്ഥാനമാക്കി സിനിമകൾ നിർമ്മിക്കാനാകും . മഹാഭാരതവും ഭാഗവതവും രാമായണവും 5000 വർഷമായി മനുഷ്യഹൃദയങ്ങളിൽ നിലനിൽക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ കൃത്യമായ കാരണമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments