മുംബൈ സെൻട്രൽ-സൂറത്ത് ഫ്‌ളൈയിംഗ് റാണി എക്‌സ്പ്രസിന്റെ കോച്ച് ഘടന പരിഷ്‌കരിച്ച് ഇന്ത്യൻ റെയിൽവേ. രാജ്യത്തെ തന്നെ ആദ്യത്തെ ചെറിയ ദൂരത്തിലുള്ള അതിവേഗ ട്രെയിനായ ഫ്‌ളൈയിംഗ് റാണിയുടെ കോച്ചുകളാണ് നവീകരിച്ചിരിക്കുന്നത്. പടിഞ്ഞാറൻ റെയിൽവേയുടെ റാജ്ഞി എന്നാണ് ട്രെയിൻ അറിയപ്പെടുന്നത്. വെസ്റ്റേൺ റെയിൽവേ സോണാണ് ഇതിന്റെ പ്രവർത്തനത്തിനും പരിപാലനത്തിനും പിന്നിൽ.
യാത്രികരുടെ യാത്രാനുഭവം വർദ്ധിപ്പിക്കുന്നതിനായി സോണൽ റെയിൽവേ കോച്ചിന്റെ ഘടന പരിഷ്‌കരിക്കാൻ തീരുമാനിക്കുകയായിരുന്നു. പവർ കാറുകൾ ഉൾപ്പെടെ 21 കോച്ചുകൾ ഉൾപ്പെടുന്നതാണ് ഫ്‌ളൈയിംഗ് റാണി എക്‌സ്പ്രസ്. പുതിയ രൂപകൽപ്പനയിൽ എസി ചെയർകാറിന്റെ രണ്ട് കോച്ചുകളും സെക്കൻഡ് ക്ലാസ് സീറ്റിന്റെ 10 കോച്ചുകളും ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളുടെ എട്ട് കോച്ചുകളുമായായിരിക്കും ഇനി ട്രെയിൻ ഓടുക. എസി ചെയർ കാർ, സെക്കൻഡ് ക്ലാസ് ചെയർ എന്നീ കോച്ചുകൾ റിസർവ്ഡ് ആണ്. ഇവയിൽ യാത്രക്കാർക്ക് ബുക്ക് ചെയ്ത് സഞ്ചരിക്കാൻ സാധിക്കും. ഇതിന് പുറമേ രണ്ട് എസി ചെയർ കാർ കോച്ചുകളും സെക്കൻഡ് ക്ലാസ് ചെയർ കാറിന്റെ ഏഴ് കോച്ചുകളും ഉണ്ടാകും.
സെക്കൻഡ് ക്ലാസ് ചെയർകാർ, ജനറൽ സെക്കൻഡ് ക്ലാസ് എന്നിങ്ങനെ മുന്ന് കോച്ചുകളാണ് റിസർവ് അല്ലാത്തത്. ജനറൽ സെക്കൻഡ് ക്ലാസ് കോച്ചും സ്ത്രീകൾക്കായി ഉണ്ട്. നാല് മണിക്കൂറും നാൽപ്പത് മിനിറ്റും കൊണ്ട് 263 കിലോമീറ്റർ ദൂരമാണ് ഫ്‌ളൈയിംഗ് റാണി എക്‌സ്പ്രസ് പിന്നിടുന്നത്. നൂറ്റാണ്ടുകളുടെ പഴക്കമാണ് ട്രെയിനിനുള്ളത്. സൂറത്തിൽ നിന്ന് രാവിലെ 5.10-ന് പുറപ്പെടുന്ന ട്രെയിൻ 9.50-ന് മുംബൈയിലെത്തും. മടക്കയാത്രയിൽ 17.55-ന് മുംബൈ സെൻട്രലിൽ നിന്നും പുറപ്പെടുന്ന ട്രെയിൻ 22.35-ന് സൂറത്തിലെത്തുന്നു.
Comments