സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് ഇടപെട്ടുവെന്ന് സംവിധായകൻ വിനയൻ. വ്യക്തിവിരോധം മൂലം ചരിത്രകഥ പറഞ്ഞ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ പട്ടികയിൽ നിന്നൊഴിവാക്കിയെന്നും ജൂറി അംഗങ്ങളെ സ്വധീനിക്കാൻ ശ്രമിച്ചുവെന്നും വിനയൻ വ്യക്തമാക്കി. രഞ്ജിത്തിന്റെ അനാവശ്യ ഇടപെടലുകളെപ്പറ്റി ഒരു ജൂറി അംഗം മന്ത്രിയുടെ ഓഫീസിൽ പരാതി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും രഞ്ജിത്തിനെതിരെ വിനയൻ രംഗത്ത് വന്നിരുന്നു. പത്തൊൻപതാം നൂറ്റാണ്ട് ഐഎഫ്എഫ്‌കെയിൽ നിന്നും ഒഴിവാക്കിയിരുന്നു. രഞ്ജിത്തിന്റെ വാശിയാണ് ചിത്രം പ്രദർശിപ്പിക്കാൻ കഴിയാതെ പോയതെന്നും വിനയൻ ആരോപിച്ചിരുന്നു. സാംസ്‌കാരികമന്ത്രി പറഞ്ഞിട്ട് പോലും അടിസ്ഥാനരഹിതമായാണ് രഞ്ജിത്ത് സിനിമയെ അവഗണിച്ചത്. ബൈലോ അനുവദിക്കുന്നില്ലെന്ന കാരണം പറഞ്ഞാണ് സിനിമയെ ഐഎഫ്എഫ്‌കെയിൽ നിന്ന് തഴഞ്ഞത്.
ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിർമ്മാണം. ത്രില്ലർ ജോണറിലൊരുങ്ങിയ പാൻ ഇന്ത്യ ചിത്രമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട്. തിരുവിതാംകൂറിന്റെ ചരിത്രം പറയുന്ന ചിത്രത്തിൽ സിജു വിത്സനാണ് നായക വേഷത്തിലെത്തിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാ,ഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.
Comments