മലയാള സിനിമയിൽ ഒരുപിടി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് എം ജയചന്ദ്രൻ. ഇക്കൊല്ലത്തെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരവും അദ്ദേഹം നേടിയിരിക്കുകായാണ്. ജയചന്ദ്രന്റെ 11-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് കൂടിയാണ് ഇത്. ഇപ്പോഴിതാ തനിക്ക് സിനിമാ സംഗീത മേഖലയിൽ അനുഭവിക്കേണ്ടി വന്ന ദുരനുഭം തുറന്നു പറയുകയാണ് അദ്ദേഹം. കേസരി സ്മാരക ട്രസ്റ്റിന്റെ ‘മീറ്റ് ദി പ്രസ്’ പരിപാടിയിൽ ആയിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.
ചലച്ചിത്ര സംഗീതമേഖലയിൽ തനിക്കെതിരേ ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ട്. അവർ കാരണം ഒട്ടേറെ സിനിമകളിൽനിന്ന് ഒഴിവാക്കപ്പെട്ടു. പക്ഷേ, ഈശ്വരന്റെ ലോബി എനിക്കൊപ്പമുണ്ട്. അതിന്റെ തെളിവാണ് 11-ാമത് സംസ്ഥാന പുരസ്‌കാരം. സിനിമയിൽ ഒറ്റയ്‌ക്ക് നടക്കുന്ന വ്യക്തിയാണ് ഞാൻ. എനിക്കായി ഒരുപാതയുണ്ടെന്ന് വിശ്വസിക്കുന്നു. ആ പാതയിലൂടെ ഞാൻ നടക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
രാഷ്‌ട്രീയത്തിൽ താത്പര്യമില്ല. സംഗീതത്തോട് മാത്രമാണ് താത്പര്യം. ഇതിനുപിന്നിലുള്ള രാഷ്‌ട്രീയം, പിടിവലികൾ, ഇത്തരത്തിലുള്ള കാര്യങ്ങളിലൊന്നും ഒരിക്കലും ഉൾപ്പെട്ടിട്ടില്ല. സിനിമയിൽ വന്നിട്ട് 28 വർഷങ്ങളായി. 28 വർഷവും കടന്ന് മുന്നോട്ടുപോകുന്നെങ്കിൽ അത് നമ്മൾ ഇത്തരത്തിലുള്ള നെഗറ്റീവായ കാര്യങ്ങൾക്ക് വിലകൊടുക്കാത്തതുകൊണ്ടാണ്. സംഗീതമെന്നാൽ പോസിറ്റിവിറ്റിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments