സമ്പന്നതയുടെ പ്രതീകമായിരുന്ന കാർ സാധാരണക്കാർക്കും വാങ്ങാൻ കഴിയുമെന്ന് തെളിയിച്ചത് മാരുതി സുസുക്കിയായിരുന്നു. ജപ്പാനിൽ നിന്നും ഇന്ത്യൻ മണ്ണിലെത്തിയതോടെ നിരത്തുകൾ കയ്യടക്കിയത് 800 ഹാച്ച്ബാക്ക് ആയിരുന്നു. ഇതോടെ ഓരോ സാധാരണക്കാരന്റെയും മനസിൽ ആഴത്തിൽ പതിയാൻ മാരുതി എന്ന ബ്രാൻഡിനായി. 800 നിരത്തൊഴിയുന്നതിന് മുന്നോടിയായി അവതരിപ്പിച്ച കിടിലൻ മോഡലായിരുന്നു ആൾട്ടോ എന്നത്. അവതരിപ്പിച്ചതിന് പിന്നാലെ വൻ ജനപ്രീതിയാണ് ആൾട്ടോയ്‌ക്ക് ലഭിച്ചത്. ഇപ്പോൾ 45 ലക്ഷം യൂണിറ്റുകളുടെ വിൽപ്പന പൂർത്തിയാക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ആൾട്ടോ. ഇത്രയുമധികം കൂടുതൽ വിറ്റഴിക്കപ്പെട്ട മറ്റൊരു കാർ ഇന്ത്യയിലുണ്ടോ എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.
ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് ആൾട്ടോ വികസിച്ചതാണ് ഇന്നും ഇത് ജനകീയമായി നിലനിൽക്കാനുള്ള പ്രധാന കാരണം. 800 സിസി മോഡലിൽ ആരംഭിച്ച ആൾട്ടോ ഇന്ന് K10 മോഡലിലെത്തി നിൽക്കുകയാണ്. വിപണിയിലെത്തി വെറും നാല് വർഷം കൊണ്ട് റെക്കോർഡ് വിൽപനയുമായി റെക്കോർഡിട്ടിരുന്നു. ഇന്ധനക്ഷമതയും താങ്ങാനാകുന്ന ഹാച്ച്ബാക്കും കുറഞ്ഞ മെയിന്റെനൻസുമായിരുന്നു ആൾട്ടോയെ വിപണിയിൽ പിടിച്ചുനിർത്തിയത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബ്രാൻഡ് ആൾട്ടോ തങ്ങളുടെ ഉപഭോക്താക്കളുമായി ശക്തമായ വൈകാരിക ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാർക്കറ്റിംഗ്, സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
അടുത്തിടെ നിലവിൽ വന്ന ബിഎസ്-ഢക മലിനീകരണ മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടത്തിലാണ് ആൾട്ടോ 800 കളമൊഴിയുന്നത്. ഇതിന് മുന്നോടിയായി ഗ10 പതിപ്പിനെ പുനരവതരിപ്പിക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ട്. 3.99 ലക്ഷം മുതൽ 5.96 ലക്ഷം വരെയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. 5-സ്പീഡ് മാനുവൽ ഗിയർബോക്സോ അല്ലെങ്കിൽ 5-സ്പീഡ് എഎംടിയുമായോ ജോടിയാക്കി എടുക്കാം. പെട്രോളിന് പുറമെ സിഎൻജി ഫ്യുവൽ ഓപ്ഷനിലും കാർ വാങ്ങാനാവും. മാരുതിയുടെ പുതുതലമുറ വാഹനങ്ങളുടെ അടിസ്ഥാനമായ ഹാർടെക്ട് പ്ലാറ്റ്‌ഫോമിലാണ് ആൾട്ടോ ഗ10 മോഡലിന്റെയും നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. സുരക്ഷയ്‌ക്കും വാഹനത്തിനുള്ളിലെ ഇടത്തിനും പ്രാധാന്യം നൽകുന്നതാണ് ഇതിന്റെ പ്രത്യേകത
Comments