ഓസ്കർ പുരസ്കാരം നേടിയ ‘എലിഫൻന്റ്് വിസ്പേഴ്സിന്റെ’ നിർമാതക്കൾക്ക് വക്കീൽ നോട്ടീസ് നൽകി ബൊമ്മനും ബെല്ലിയും. രണ്ട് കോടി നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. എലിഫന്റ് വിസ്പേഴ്സ് ചിത്രീകരണവുമായി ബന്ധപ്പെട്ട് തങ്ങളുടെ പക്കൽ നിന്നും പണം ചിലവഴിക്കേണ്ടി വന്നിട്ടുണ്ടെന്നും ബൊമ്മനും ബെല്ലിയും മാദ്ധ്യമങ്ങളോട് പറഞ്ഞു. ചിത്രീകരണവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് പണവും, കാറും വീടും തരാമെന്നും നിർമാതാക്കൾ പറഞ്ഞിട്ടുണ്ടായിരുന്നെന്നും എന്നാൽ അത്തരം വാഗ്ദാനങ്ങളൊന്നും അവർ നിറവേറ്റിയില്ലെന്നും താരങ്ങൾ കൂട്ടിച്ചേർത്തു. പ്രശസ്ത വ്യക്തികൾക്കൊപ്പം പ്രവർത്തിച്ചത് മാത്രമാണ് തങ്ങൾക്ക് കിട്ടിയ അനുഭവമെന്നും ദമ്പതികൾ അഭിപ്രായപ്പെട്ടു.
അതേസമയം ബൊമ്മന്റെയും ബെല്ലിയുടെയും ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് നിർമാതാക്കൾ രംഗത്തെത്തി. മനുഷ്യന്റെയും ആനയുടെയും സ്നേഹ ബന്ധത്തിന്റെ ആഴം പറയുന്ന ഹൃദയ സ്പർശിയായ ഡോക്യുമെന്ററിയിൽ ബൊമ്മനും ബെല്ലിയുമായിരുന്നു മുഖ്യ കഥാപാത്രങ്ങൾ. ഡോക്യുമെൻഡറി നിരവധി പുരസ്കാരങ്ങൾക്കും അർഹമായിരുന്നു.















