ന്യൂഡൽഹി: മിഷൻ ഫോർ ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് ഓഫ് ഹോർട്ടികൾച്ചറിന്റെ കീഴിൽ വരുന്ന വ്യത്യസ്ത പദ്ധതികളിലൂടെ ഹോർട്ടികൾച്ചർ മേഖലയുടെ സമഗ്ര വികസനം കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുകയാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ.
ഉയർന്ന നിക്ഷേപം, നടീൽ വസ്തുക്കളുടെ ലഭ്യതകുറവ്, സാങ്കേതികവിദ്യയുടെ പരിജ്ഞാനക്കുറവ്, വിളവെടുപ്പിനു ശേഷമുള്ള നഷ്ടം, കാര്യക്ഷമമല്ലാത്ത വിതരണ ശൃംഖല, വിപണിയുമായി ബന്ധമില്ലായ്മ എന്നിവയാണ് ഹോർട്ടികൾച്ചർ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെന്ന് രാജ്യസഭ എംപി കാർത്തികേയ ശർമ്മയുടെ ചോദ്യത്തിനുളള മറുപടിയായി മന്ത്രി പറഞ്ഞു.
ഹോർട്ടികൾച്ചർ വിളകൾ മാർക്കറ്റ് ഇന്റർവെൻഷൻ പദ്ധതിയ്‌ക്ക് കീഴിൽ സംഭരിക്കും. പ്രധാനമന്ത്രി ഫസൽ ബീമാ യോജന (പിഎംഎഫ്ബിവൈ) പദ്ധതി പ്രകാരം ഹോർട്ടികൾച്ചറൽ വിളകൾക്കുളള സഹായവും കർഷകർക്ക് ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഹരിയാനയിലെ പരമ്പരാഗത കാർഷിക രീതികളേക്കാൾ ഹോർട്ടികൾച്ചർ മേഖലയുടെ നേട്ടങ്ങളെ പറ്റിയും സഭയിൽ ചോദ്യങ്ങൾ ഉയർന്നു. ഹരിയാന സർക്കാർ
ഹോർട്ടികൾച്ചർ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഭവന്തർ ഭാർപ്പായി യോജന (ബിബിവി) പദ്ധതി ആവിഷ്‌കരിക്കുന്ന പ്രക്രിയയിലാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
Comments