രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിടുന്നതിനിടെ തീരുമാനം പിൻവലിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റർ മനോജ് തിവാരി. ബാംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ ആവശ്യ പ്രകാരമാണ് തീരുമാനം.
പ്രസിഡന്റ് സ്‌നേഹാഷിഷ് ഗാംഗുലിയാണ് താരത്തോട് ആവശ്യപ്പെട്ടതെന്നാണ് വിവരം.ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്കാണ് താരം തിരികെ വരുന്നത്. 37കാരനായ താരം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു തന്റെ വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്.
ഇന്ത്യയ്‌ക്കായി 12 ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരം 2015ലാണ് താരം അവസാനമായി ഇന്ത്യയ്‌ക്കുവേണ്ടി കളിച്ചത്. 2011-12ൽ വെസ്റ്റിൻഡീസിനെതിരെ പുറത്താകാതെ നേടിയ 104 റൺസാണ് ടോപ് സ്‌കോർ.പശ്ചിമ ബംഗാൾ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ച താരം നിലവിൽ ബംഗാൾ നിയമസഭാംഗവും കായിക മന്ത്രിയുമാണ്.
Comments