കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിനെതിരെ രൂക്ഷവിമർശനവുമായി ഹർഷിന. ആരോഗ്യവകുപ്പിലുളള വിശ്വാസം നഷ്ടപ്പെട്ടെന്ന് ഹർഷിന പറഞ്ഞു. പുതിയ തീരുമാനത്തിനെതിരെ സംസ്ഥാന മെഡിക്കൽ ബോർഡിന് മുമ്പിൽ അപ്പീൽ നൽകുമെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാനാണ് തന്റെ തീരുമാനമെന്നും ഹർഷിന കൂട്ടിച്ചേർത്തു.
‘സംഭവത്തിൽ പോലീസ് നൽകിയ അന്വേഷണ റിപ്പോർട്ട് ആരോഗ്യവകുപ്പ് അട്ടിമറിച്ചു. ആരോഗ്യവകുപ്പിലുളള വിശ്വാസം നഷ്ടപ്പെട്ടു. മെഡിക്കൽ ബോർഡിന്റേത് ക്രൂരമായ നടപടിയാണ്. ഡിഎംഒയെ നേരിട്ട് കണ്ട് പ്രതിഷേധം അറിയിക്കും. പുതിയ തീരുമാനത്തിനെതിരെ സംസ്ഥാന മെഡിക്കൽ ബോർഡിന് മുമ്പിൽ അപ്പീൽ നൽകും’- കെ.കെ.ഹർഷിന വ്യക്തമാക്കി.
അതേസമയം ആരോഗ്യവകുപ്പിനെതിരെ സമരം ശക്തമാക്കാനൊരുങ്ങുകയാണ് ഹർഷിന. സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 16-ന് സെക്രട്ടറിയേറ്റിന് മുന്നിൽ ഹർഷിന ഏകദിന സത്യഗ്രഹ സമരം നടത്തും.
Comments