എറണാകുളം: കൊച്ചിയിലെ ഹോട്ടലിൽ യുവതിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റസമ്മതവുമായി പ്രതി നൗഷിദ്. ഹോട്ടൽ മുറിയിൽവെച്ച് നടന്ന വാക്കുതർക്കത്തിനിടെ രേഷ്മയുടെ പിന്നിൽ നിന്ന് കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
രേഷ്മയുമായി വളരെ കാലമായി അടുപ്പത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രേഷ്മയെ ഹോട്ടലിൽ വിളിച്ചുവരുത്തി ബന്ധത്തിൽ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഇതിന് സമ്മതിക്കാതെ വന്നതോടെ യുവതിയെ പിന്നിൽ നിന്നും കഴുത്തിൽ കുത്തുകയായിരുന്നുവെന്ന് പ്രതി മൊഴി നൽകി.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. കൊച്ചിയിൽ ലാബ് അറ്റൻഡറായി ജോലിചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശിനി രേഷ്മ (27) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന കോഴിക്കോട് ബാലുശ്ശേരി സ്വദേശി നൗഷീദ് (31) പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഹോട്ടൽ മുറിയിൽ നിലവിളി ശബ്ദം കേട്ട പരിസരവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Comments