തിരുവനന്തപുരം: ഖജനാവ് കാലിയായി വീണ്ടും കടമെടുക്കാൻ ഒരുങ്ങി സംസ്ഥാന സർക്കാർ. ഓണത്തിനു മുന്നോടിയായുള്ള 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 1000 കോടി രൂപ കടമെടുക്കും. മേയ്, ജൂൺ മാസങ്ങളിലെ പെൻഷനാണ് ഈ തുക കൊണ്ട് വിതരണം ചെയ്യുക. ഓണത്തോടനുബന്ധിച്ചുള്ള മറ്റു ചെലവുകൾക്കായി 2000 കോടി രൂപ കൂടി ഉടൻ കടമെടുക്കും.
അതേസമയം സംസ്ഥനത്ത് ക്ഷേമ നിധി പെൻഷൻ നൽകുന്നതിൽ ഗുരുതര വീഴ്ച്ചയാണ് സംസ്ഥാന സർക്കാർ വരുത്തുന്നത്. കേരളത്തിൽ 60 വയസുകഴിഞ്ഞ മൂന്നര ലക്ഷത്തിൽ അധികം തൊഴിലാളികളാണ് പെൻഷൻ തുക ലഭിക്കാനായി സർക്കാരിന് മുന്നിൽ യാചിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ മുതലുള്ള പെൻഷൻ തുക നൽകുന്നതിൽ കുറ്റകരമായ അനാസ്ഥയാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.
മഴയും വെയിലുമേറ്റ് കഷ്ടപ്പെട്ട് ലഭിച്ച തുകയിൽ നിന്നും അംശാദായം അടച്ച കേരളത്തിലെ മൂന്നര ലക്ഷത്തിൽ അധികം തൊഴിലാളികളാണ് സർക്കാരിന്റെ കനിവ് കാത്തിരിക്കുന്നത്. 2022 ഡിസംബർ മാസം മുതലുള്ള പെൻഷൻ തുകയാണ് പിണറായി വിജയൻ സർക്കാർ ഇവർക്ക് നൽകാനുള്ളത്. നിത്യ ചെലവിന് പോലും പണമില്ലാത്ത ആയിരങ്ങളാണ് സർക്കാരിന്റെ ഈ നടപടിയിൽ വലയുന്നത്.
മുൻപ് മൂന്ന് മാസത്തിൽ ഒരിക്കൽ കൃത്യമായി പെൻഷൻ ലഭിച്ചിരുന്നു. എന്നാൽ ഈ സർക്കാരിന്റെ കാലത്ത് പെൻഷൻ നൽകുന്നതിൽ ഗുരുതര വീഴ്ച്ചയാണ് ഉണ്ടാകുന്നത്. കൂടാതെ നിർമ്മാണ തൊഴികളികൾക്ക് ക്ഷേമ നിധി ബോർഡിൽ നിന്നും ലഭിക്കേണ്ട മറ്റു ആനുകൂല്യങ്ങളും ഇപ്പോൾ തടസപ്പെട്ടിരിക്കുകാണ്. സർക്കാരിന്റെ ഈ നടപടിയ്ക്ക് എതിരെ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ബിഎംഎസ്. എല്ലാ ജില്ലാകേന്ദ്രങ്ങളിലും സമരം നടത്താൻ ആണ് ബിഎംഎസിന്റെ തീരുമാനം.
Comments