രാജ്യത്തെ സേവിക്കുവാൻ സ്വപ്നം കാണുന്ന നിരവധി യുവാക്കളാണ് ഭാരതത്തിലുള്ളത്. ചെറുപ്പം മുതൽക്കേ ഇതിന് വേണ്ടി തീവ്രമായി ആഗ്രഹിക്കുന്നവരും പരിശ്രമിക്കുന്നവരുമുണ്ട്. ഇത്തരത്തിൽ രാജ്യ സേവനത്തിനായി ഏറ്റവും അധികം സംഭാവന നൽകിയതിന്റെ പേരിൽ അറിയപ്പെടുന്ന ഒരു ഗ്രാമമുണ്ട്. ഉത്തർപ്രദേശിലെ സെയ്ദപൂർ എന്ന ഗ്രാമമാണത്. രാജ്യത്തിന്റെ സേവനത്തിനായി ഇതുവരെ സെയ്ദ്പൂർ ഗ്രാമം നൽകിയത് 9600 സൈനികരെയാണ്.
ഈ ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ച നിരവധി ഗ്രാമവാസികളുടെ പേരുകൾ ഉൾക്കൊള്ളുന്ന ഒരു സ്മാരകവും സ്ഥാപിച്ചിട്ടുണ്ട്. ഒന്നാം ലോക മഹായുദ്ധം മുതൽ നിരവധി യുദ്ധങ്ങളിലാണ് ഈ ഗ്രാമത്തിലുള്ളവർ പങ്കെടുത്തിട്ടുള്ളത്. 20,000 നിവാസികളുള്ള ഗ്രാമത്തിലെ മുഴുവൻ ജനസംഖ്യയും പ്രതിരോധ സേനയുടെ മൂന്ന് ശാഖകളായ കരസേന, വ്യോമസേന, നാവികസേന എന്നിവയുമായി ബന്ധമുണ്ട്.
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലാ ആസ്ഥാനത്ത് നിന്ന് 30 കിലോമീറ്റർ അകലെയാണ് സെയ്ദപൂർ ഗ്രാമം. 21,000 നിവാസികളാണ് ഇപ്പോൾ ഗ്രാമത്തിലുള്ളത്. നിലവിൽ 2450 വ്യക്തികൾ സൈനികരായി ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നുണ്ട്. 1100 പേർ ഇപ്പോൾ സൈന്യത്തിൽ ചേർന്നിട്ടുണ്ട്. കൂടാതെ, 550 ഗ്രാമീണർ യുപി പോലീസിലും അർദ്ധസൈനിക സേനയിലും ഉൾപ്പെടെ വിവിധ സർക്കാർ സേനകളിലും സേവനങ്ങളിലും ജോലി ചെയ്യുന്നുണ്ട്.
ബ്രിട്ടീഷുകാർ ഒന്നാം ലോകമഹായുദ്ധസമയത്ത് ഉത്തർപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് സൈനികരെ വിദേശ ഡ്യൂട്ടിക്കായി അയച്ചിരുന്നു. അന്ന് സെയ്ദപൂർ ഗ്രാമത്തിൽ നിന്ന് 155 സൈനികർ ഒന്നാം ലോകമഹായുദ്ധസമയത്തിൽ പങ്കാളിയായിരുന്നു. 29 സൈനികർക്ക് അന്ന് യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ടിരുന്നു. 66 പേരാണ് അന്ന് മടങ്ങി എത്തിയത്.
1962-ലെ ഇന്ത്യ-ചൈന യുദ്ധം, 1965-ലെയും 1971-ലെയും ഇന്ത്യ-പാകിസ്താൻ സംഘർഷങ്ങൾ ഈ യുദ്ധങ്ങളിൽ എല്ലാം ഈ ഗ്രാമത്തിലെ സൈനികർ പങ്കാളിയായിരുന്നു. ഇപ്പോഴും രാജ്യസേവനത്തിനായി ജീവിതം മാറ്റി വയ്ക്കുന്ന യുവാക്കൾ ഗ്രാമത്തിലെ സ്ഥിരം കാഴ്ചയാണ്. ഒരു വീട്ടിൽ നിന്ന് കുറഞ്ഞത് ഒരു സൈനികനെങ്കിലും ഉണ്ട് എന്നതാണ് സെയ്ദ്പൂർ ഗ്രാമത്തെ നിന്നും വ്യത്യസ്തനാക്കുന്നത്.
Comments