ഓക്ലൻഡ്: വനിതാ ഫുട്ബോൾ ലോകകപ്പിലെ ആദ്യ സെമിഫൈനലിൽ സ്പെയിനും സ്വീഡനും ഏറ്റുമുട്ടും. ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 1.30നാണ് കിക്കോഫ്.
ലോകകപ്പ് ഫുട്ബോൾ മത്സരത്തിൽ ക്വർട്ടർ ഫൈനലിൽ നെതർലാൻഡിനെ കീഴക്കിടയാണ് സ്പെയിൻ അവസാന സെമി ടിക്കറ്റെടുക്കുന്നത്. വാശിയേറിയ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു സ്പെയിനിന്റെ വിജയം. ആദ്യമായാണ് സ്പെയിൻ വനിതാ ലോകകപ്പിന്റെ സെമിയിൽ കളിക്കുന്നത്. ജപ്പാനെ ഇതേ മാർജിനിൽ തോൽപ്പിച്ചാണ് സ്വീഡനും സെമിയിലെത്തിയത്.
2003ൽ ഫൈനൽ കളിച്ച സ്വീഡൻ ഇത്തവണ രണ്ടാം ഫൈനലാണ് ലക്ഷ്യമിടുന്നത്. സ്‌പെയിൻ ആദ്യ ഫൈനൽ ഉറപ്പിക്കാനാണ് സ്വീഡനെതിരെ സെമി പോരാട്ടത്തിനിറങ്ങുന്നത്.
നാളെ രണ്ടാം സെമിയിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടുമായി ഏറ്റുമുട്ടും. അതേസമയം ഇത്തവണ സെമി കളിക്കുന്ന നാല് ടീമുകളും ഇതുവരെ കിരീടം നേടിയിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ വനിതാ ലോകകപ്പ് ഫുട്ബോളിൽ പുതിയ ചാമ്പ്യന്മാരുണ്ടാകും.
Comments