മമ്മൂട്ടിയും നയൻതാരയും പ്രധാന വേഷങ്ങളിലെത്തിയ കുടുംബ ചിത്രമായിരുന്നു ‘ഭാസ്‌കർ ദ റാസ്‌കൽ’. സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് തെലുങ്ക് താരം ജെ.ഡി ചക്രവർത്തിയായിരുന്നു. എന്നാൽ വില്ലൻ വേഷത്തിനായി സംവിധായകൻ ആദ്യം സമീപിച്ചത് മലയാളികളുടെ മറ്റൊരു ജനപ്രിയ താരത്തെയായിരുന്നു. ഇക്കാര്യം ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തുന്ന സിദ്ദിഖിന്റെ പഴയൊരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
വില്ലൻ കഥാപാത്രം ചെയ്യുന്നതിനായി ആദ്യം മനസിൽ കണ്ട വ്യക്തി ജയറാമായിരുന്നുവെന്ന് വീഡിയോയിൽ സിദ്ദിഖ് പറയുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിലാണ് നടന്നത്. നായികയുടെ ആദ്യ ഭർത്താവായ ക്യാരക്ടറിനെ കണ്ടെത്താൻ ഏറെ പ്രയാസപ്പെട്ടു. മാഫിയ എന്നത് മാറ്റി, ഇതൊരു ഫാമിലി ഡ്രാമ ആക്കിയാൽ നന്നായിരിക്കുമെന്നാലോചിച്ചു. നയൻതാരയുടെ ഭർത്താവായി ജയറാം വരുന്നതും, പിന്നീട് എന്തോ കാരണത്താൽ ഇവർ തെറ്റിപ്പിരിയുന്നതും, വീണ്ടും നായികയുടെ ജീവിതത്തിലേക്ക് വരികയും ചെയ്യുന്ന രീതിയിൽ കഥയാക്കാമെന്ന് ചിന്തിച്ചു. എന്നാൽ ജയറാമിനോട് പറഞ്ഞപ്പോൾ അദ്ദേഹം തയ്യാറായില്ല. അങ്ങനെ വീണ്ടും പഴയ മാഫിയ ട്രാക്കിലേക്ക് തന്നെ കഥ എത്തുകയായിരുന്നു. അല്ലെങ്കിൽ സിനിമ വേറെ ട്രാക്കിലേക്ക് വരുമായിരു എന്നുമാണ് സിദ്ദിഖ് പഴയ വീഡിയോയിൽ പറയുന്നത്.
Comments