വനിതാ ഫുട്‌ബോൾ ലോകകപ്പിലെ ആവേശകരമായ ഫൈനൽ ഇന്ന്. ലോകകപ്പിലെ കന്നികീരിടത്തിനായാണ് ഇംഗ്ലണ്ടും സ്‌പെയിനും ഇന്ന് ഏറ്റുമുട്ടുക. സിഡ്‌നിയിലെ ഒളിമ്പിക് പാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം വൈകിട്ട് 3.30നാണ് മത്സരം.
സെമി ഫൈനലിൽ കരുത്തരായ സ്വീഡനെ അട്ടിമറിച്ചാണ് സ്‌പെയിൻ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഗ്രൂപ്പ് ഘട്ടത്തിൽ അഞ്ച് ജയവും ഒരു തോൽവിയുമടക്കം 15 പോയിന്റുകളാണ് സ്‌പെയിൻ നേടിയത്. ബാലൺ ഡി ഓർ ജേതാവ് അലക്‌സിയ പുട്ടെല്ലാസ്, ജെന്നിഫർ ഹെർമോസോ, മരിയോന കാൽഡെന്റി എന്നിവരിലാണ് സ്‌പെയിനിന്റെ പ്രതീക്ഷ.
നോക്കൗട്ട് റൗണ്ടിൽ നൈജീരിയ, കൊളംബിയ, ഓസ്‌ട്രേലിയ എന്നിവരെ പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഫൈനലിലെത്തിയത്. മുന്നേറ്റനിര താരം ലൗറൻ ജെയിംസ് വിലക്ക് മാറി കളിക്കളത്തിലേയ്‌ക്ക് എത്തുന്നതും ഇംഗ്ലണ്ടിന് കരുത്താകും. ലൗറൻ ഹെംപ്, അലെസ്സിയ റുസ്സോ, എന്നിവരും ഇംഗ്ലണ്ടിന്റെ ആക്രമണത്തിന് മൂർച്ച കൂട്ടും.
Comments