കൊല്ലം: ക്രിമിനൽ കേസിൽ ജയിൽവാസം അനുഭവിച്ച കൊല്ലത്തെ ഡി വൈ എഫ് ഐ നേതാവ് ജയിൽവാസത്തിനിടെ സർക്കാർ ശമ്പളം വാങ്ങിയതായി ആരോപണം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതിയായിരുന്ന മുഹമ്മദ് ബിലാലിനെതിരെയാണ് ആരോപണം ഉയരുന്നത്. പാഠപുസ്തക ഡിപ്പോയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നയാളാണ് മുഹമ്മദ് ബിലാൽ
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതികളായി. കേസിൽ ഡിവൈഎഫ്ഐക്കാരെ പോലീസ് സംരക്ഷിക്കുകയാണെന്ന വിമർശനവും ഉയർന്നിരുന്നു. പ്രതികളെ സംരക്ഷിച്ചതിന് ഹൈക്കോടതിയും പോലീസിനെ രൂക്ഷമായി വിമർശിച്ചു. ഇതിന് പിന്നാലെയാണ് റിമാൻഡിലായിരുന്ന നാലാം പ്രതി മുഹമ്മദ് ബിലാലിനെതിരെയുള്ള ആരോപണം.
സർക്കാർ പാഠപുസ്തക ഡിപ്പോയിൽ കുടുംബശ്രീ മുഖേന നിയമിക്കപ്പെട്ട താൽക്കാലിക ജീവനക്കാരനാണ് മുഹമ്മദ് ബിലാൽ ജയിൽവാസത്തിനിടയിലും കൃത്യമായ ഹാജരും ശമ്പളവും ഉദ്യോഗസ്ഥർ ബിലാലിന് അനുവദിച്ചുവെന്നാണ് പരാതി ഉയരുന്നത്. കേരള സർവീസ് റൂൾ പ്രകാരം ബിലാലിനെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യവും ഉയരുന്നുണ്ട്.
Comments