തിരുവനന്തപുരം: ഫുഡ് വ്‌ളോഗറായ മുകേഷ് എം നായർക്കെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. റെസ്‌റ്റോ ബാറിലെ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ പരസ്യം നൽകിയതിനാണ് കേസ്. കൊട്ടാരക്കര, തിരുവനന്തപുരം ഇൻസ്‌പെക്ടർമാരാണ് മുകേഷിനെതിരെ കേസെടുത്തത്. ഇയാൾക്കെതിരെ ആദ്യം കൊല്ലം എക്‌സൈസ് കേസെടുത്തിരുന്നു. പിന്നാലെയാണ് കൊട്ടാരക്കരയിലും തിരുവനന്തപുരത്തും കേസുകൾ രജിസ്റ്റർ ചെയ്തത്.
കേസിൽ ബാർ ലൈസൻസികളെയും പ്രതി ചേർത്തിട്ടുണ്ട്. കൊല്ലത്തെ ഒരു റെസ്റ്റോബാറിലെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനായി പരസ്യം നൽകിയതിനാണ് ഇന്നലെ എക്‌സൈസ് കേസെടുത്തത്. അബ്കാരി ചട്ട പ്രകാരം ബാറുകൾക്ക് പരസ്യം പാടില്ല. ഈ നിയമം മറികടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തത്. ബാർ ലൈസൻസ് വയലേഷനാണ് കേസെടുത്തതെന്നാണ് എക്സൈസ് അറിയിച്ചത്. ബാറുടമ രാജേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. ഫാമിലി റെസ്റ്റോ ബാറിനെ കുറിച്ച് മുകേഷ് നായർ പുറത്തുവിട്ട പരസ്യത്തിൽ മദ്യം കാണിച്ചിരുന്നു.
Comments