വാഷിംഗ്ടൺ: കോൺഗ്രസ് എം.പി രാഹുൽ യുറോപ്പിലേക്ക് പറന്നു. യുറോപ്പിലെത്തുന്ന രാഹുൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമെന്നാണ് കോൺഗ്രസ് വാദം. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയിൽ രാഹുൽ ഇന്ത്യ വിരുദ്ധ പരാമർശം നടത്തുമോയെന്ന ഭയത്തിലാണ് കോൺഗ്രസ്. എം.പി സ്ഥാനം തിരികെ കിട്ടിയതിന് ശേഷം നടത്തുന്ന ആദ്യ വിദേശ പര്യടനത്തിലെ പ്രസംഗം രാജ്യവിരുദ്ധമായാൽ കോൺഗ്രസ് അടക്കമുള്ള എല്ലാ പ്രതിപക്ഷ പാർട്ടികൾക്കും തിരിച്ചടി നേരിടേക്കും.
യൂറോപ്പിലെത്തുന്ന രാഹുൽ വിദ്യാർത്ഥികളുമായും, ലേബർ യൂണിയൻ പ്രവർത്തകർ എന്നിവരുമായി സംസാരിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. എന്നാൽ ഇതിൽ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. മുൻപ് അമേരിക്കൻ സന്ദർശനത്തിൽ രാഹുൽ രാജ്യവിരുദ്ധ പരാമർശങ്ങൾ നടത്തിയത് വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രസംഗമദ്ധ്യേ തന്നെ രാഹുലിന് പ്രതിഷേധത്തെ നേരിടേണ്ടി വന്നിരുന്നു. ഇന്ത്യയിലും രാഹുലിനെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. ഉപരാഷ്‌ട്രപതി രാഹുലിന്റെ പരാമർശങ്ങൾക്കെതിരെ പരോക്ഷമായി വിമർശനം നടത്തിയിരുന്നു.
സെപ്തംബർ 9 മുതൽ 10 വരെ ഡൽഹിയിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് ശേഷമായിരിക്കും രാഹുൽ തിരികെ ഇന്ത്യയിൽ എത്തുക.
30 ലധികം രാജ്യങ്ങളിലെ രാഷ്‌ട്രത്തലവന്മാർ, യൂറോപ്യൻ യൂണിയൻ, അതിഥി രാജ്യങ്ങളിലെ ക്ഷണിക്കപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ, 14 അന്താരാഷ്‌ട്ര സംഘടനകളുടെ തലവന്മാർ എന്നിവരാണ് ജി20യിൽ പങ്കെടുക്കുക. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിതിയായ രാഹുൽ ജി20യിൽ നിന്ന് വിട്ട് നിൽക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കും.
Comments