ഇസ്ലാമാബാദ് : ഇന്ത്യൻ നടി കങ്കണ റണൗത്തിനെ ‘തീവ്രവാദി’ എന്ന് വിളിച്ച് പാക് നടി നൗഷീൻ ഷാ . കങ്കണയെ നേരിട്ട് കണ്ടിട്ടില്ലെന്നും കണ്ടാൽ തല്ലുമെന്നും നൗഷീൻ പറഞ്ഞു . പാകിസ്താനെതിരായ കങ്കണയുടെ പ്രസ്താവനകൾ തന്നെ വേദനിപ്പിച്ചെന്നും നൗഷീൻ പറയുന്നു .
അഭിമുഖത്തിൽ കരീനയുടെയും ഇന്ത്യയിലെ കലാകാരന്മാരുടെയും സൗന്ദര്യത്തെക്കുറിച്ചും ഇരു രാജ്യങ്ങളിലെയും അഭിനേതാക്കൾ പരസ്പരം എങ്ങനെ ബഹുമാനിക്കണമെന്നും നൗഷീൻ സംസാരിച്ചു . തുടർന്ന് താൻ ഇതുവരെ ഒരു ഇന്ത്യക്കാരനെയും കണ്ടിട്ടില്ലെന്നും സമ്മതിച്ചു. നടനെയോ നടിയെയോ കണ്ടിട്ടില്ലെങ്കിലും കങ്കണയെ കാണാനും രണ്ട് തല്ല് നൽകാനും ആഗ്രഹിക്കുന്നുവെന്നും നൗഷീൻ പറഞ്ഞു . ‘ഹാദ് കർ ദി വിത്ത് മോമിൻ സാഖിബ്’ എന്ന വീഡിയോയുടെ യൂട്യൂബ് പതിപ്പിൽ ‘തപ്പഡ്’ എന്ന വാക്ക് ഒഴിവാക്കിയിട്ടുണ്ടെങ്കിലും നൗഷീൻ ഷായുടെ കൈ ആംഗ്യത്തിൽ അത് വ്യക്തമായി മനസിലാക്കാം .
“അവൾ എന്റെ രാജ്യത്തെ കുറിച്ച് മോശമായി സംസാരിക്കുന്ന രീതി, പാക് സൈന്യത്തെക്കുറിച്ച് ധാരാളം ചീത്ത പറയുന്ന രീതി, അവളുടെ ധൈര്യത്തെ ഞാൻ അഭിവാദ്യം ചെയ്യുന്നു. പക്ഷെ അവൾക്ക് അറിയില്ല, പക്ഷേ അവൾ ഏത് രാജ്യത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് , നിങ്ങളുടെ രാജ്യത്ത് ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ അഭിനയത്തിലും സംവിധാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക “ നൗഷീൻ പറഞ്ഞു.
“പാകിസ്താനിൽ ആളുകൾ മോശമായി പെരുമാറുന്നുവെന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം? പാക് സൈന്യത്തെക്കുറിച്ച് നിങ്ങൾക്ക് എങ്ങനെ അറിയാം? ഞങ്ങളുടെ ഏജൻസികളെ കുറിച്ച് നിങ്ങൾക്ക് എങ്ങനെ അറിയാം? നമുക്കറിയില്ല, ഏജൻസികൾ നമ്മുടെ നാട്ടിലുണ്ട്, സൈന്യം നമ്മുടെ രാജ്യത്തിന്റേതാണ്, അവർ ഈ കാര്യങ്ങൾ ഞങ്ങളുമായി പങ്കിടുന്നില്ല. അവ രഹസ്യങ്ങളാണ് . കങ്കണ മികച്ച, സുന്ദരിയായ നടിയാണെന്നും എന്നാൽ മറ്റുള്ളവരെയും മറ്റൊരു രാജ്യത്തെയും വളരെ മോശമാണെന്നും നൗഷീൻ പറയുന്നു.
Comments